19.7.16

അടക്കം പറയുന്ന കഥകള്‍ : മൊയ്തീനിക്കയുടെ മുഴ

കോട്ടയം മണിമല റൂട്ടിൽ ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ്റെ വീടിനുമുന്നിൽ കൂടി പോകുന്ന ഒരു ബസ് ഉണ്ടായിരുന്നു. ബസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'ബസ്കോ' എന്ന പേരിലുള്ള ഒരു ബസ്. നാട്ടകം പോളിയിൽ പഠിക്കുന്ന കാലത്ത് ഞാന്‍ അതിലെ പതിവു യാത്രക്കാരനായിരുന്നു. സ്റ്റാഫുമായി നല്ല ആത്മബന്ധം ഉണ്ടായിരുന്നു. ഞാനും കൂട്ടുകാരന്‍ മനോജ് ആൻ്റണിയും (അയാൾ ഇപ്പോള്‍ ബി.എസ്.എൻ.എലിൽ എ. ഇ ആണ് ) കിളി നിൽക്കുന്നതിൻ്റെ തൊട്ടു പിന്നിലത്തേതിൻ്റെ പിന്നിലത്തെ സീറ്റില്‍ മിക്കവാറും ദിവസങ്ങളില്‍ ഞങ്ങളുണ്ടാവും. മൂന്നുവർഷമായി യാത്ര ചെയ്യുന്നതിനാൽ അതിലെ സ്ഥിരം യാത്രക്കാരെയൊക്കെ ഞങ്ങള്‍ക്ക് പരിചയവുമാണ്. അങ്ങിനെയിരിക്കെ ഒരു ദിവസം പാകിസ്ഥാൻ കവലയില്‍ നിന്നു കയറിയ മൊയ്ദീനിക്കയെ പരിചയപ്പെട്ടു. കാനം കഴിയുമ്പോഴേക്കും ബസ്സ് നിറയാൻ തുടങ്ങും. ആദ്യമൊക്കെ മൊയ്ദീനിക്കയ്ക്ക് സീറ്റ് ഓഫർ ചെയ്താലും അത് സ്നേഹപൂര്‍വ്വം നിരസിയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ പിന്നീട് , കിളിയുടെ പിന്നിലെ സീറ്റ് കിട്ടിയാല്‍ ഇരിക്കാം എന്നായി. അവിടെയിരുന്നാൽ പെൺകുട്ടികൾ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും ഇറങ്ങാനായി നിക്കുന്നതും ഇറങ്ങി നടക്കുന്നതും കയറുന്നതുമെല്ലാം വ്യക്തമായി കാണാം. ഞങ്ങളുമായി ചങ്ങാത്തത്തിലായിക്കഴിഞ്ഞ് ഒരു ദിവസം ചുരിദാറിട്ട ഒരു പെൺകുട്ടി ഇറങ്ങാനായി എഴുന്നേറ്റു. പൂച്ച പട്ടിയെക്കാണുമ്പോൾ കുന്തക്കാലിൽ രോമങ്ങളൊക്കെ വിടർത്തി നിൽക്കുന്നതുപോലെ മൊയ്ദീനിക്ക അലേർട്ടായി. രഹസ്യം പറയാനെന്നമട്ടിൽ ഞങ്ങളുടെ തല രണ്ടും അടുപ്പിച്ച് ഇക്കാ പറഞ്ഞു: "നോക്ക്യോണം, ഓളിപ്പോൾ ഒാളുടെ ചന്തിയിൽ ഒന്നോ രണ്ടോ തവണ തടവും " ശരിയായിരുന്നു. ഇക്കാ പറഞ്ഞപോലെതന്നെ സംഭവിച്ചു. അതാക്കുട്ടിയുടെ ഒരു ശീലമായിരിക്കുമെന്നും കാക്കയ്ക്കു പരിചയമുള്ള കുട്ടിയായിരിക്കും ഇറങ്ങിയതെന്നും കരുതി ഞങ്ങളത് വിട്ടു. എന്നാല്‍ തൊട്ടടുത്ത സ്റ്റോപ്പിലും അതിനടുത്ത സ്റ്റോപ്പിലും ഓരോ പെൺകുട്ടികൾ വീതം എഴുന്നേറ്റപ്പോള്‍ മൊയ്തീനിക്ക ഇതു തന്നെ പറയുകയും ആ കുട്ടികള്‍ എഴുന്നേറ്റയുടൻ ചന്തിയിൽ തടവുകയും ചെയ്തു. ഇത്തവണ ഞങ്ങള്‍ക്ക് ആകാംക്ഷയായി. സാരിയുടുത്ത ഒരു ചേച്ചി എഴുന്നേറ്റപ്പോൾ ഞങ്ങള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു: " തടവുമോ.....? " " ഇല്ല, ഓള് തടവില്ല എന്നായിരുന്നു മറുപടി. " ഇക്കായ്ക്ക് ഇതെങ്ങനെ മുൻകൂട്ടി പറയാന്‍ കഴിയുന്നു" എന്നു ചോദിച്ചപ്പോള്‍ നെറ്റിയിലെ ചെറുനാരങ്ങാ വലുപ്പമുള്ള മുഴയിൽ തലോടിക്കണ്ട് പറഞ്ഞു. "അതൊക്കെ ഒരു കഥയാണള്ളാ....ഒരീസം പറയാം. " എന്നാല്‍ ആ ഒരീസം അന്തമില്ലാതെ പോയി. മൊയ്ദീനിക്ക അതങ്ങനെ സസ്പെൻസ് ആക്കി നിർത്തി. അങ്ങനെയിരിക്കെ ഞാനീ സംഭവങ്ങള്‍ നിഷയോടു പറയാനിടയായി. ബസ്കോയിൽ നിന്നു ലഭിച്ച മറ്റൊരു സൗഹൃദമായിരുന്നു കാനത്തിൽ നിന്നു കയറുന്ന നിഷ ജേക്കബ്. ( ആളിപ്പോൾ എവിടെയാണോ, നഴ്സിംഗ് പഠിക്കാന്‍ പോകും വരെ കോൺടാക്ട് ഉണ്ടായിരുന്നു.) ഈ കഥ കേട്ടയുടനെ നിഷ മൊയ്തീനിക്കയെ തിരിച്ചറിഞ്ഞു. അവള്‍ ചിരിച്ചു ചിരിച്ചു ചാകാൻ തുടങ്ങി. കഥ ഇപ്രകാരമാണ്: നിഷയും കൂട്ടുകാരി ജെസ്സിയും കാനത്തിൽ നിന്നു കയറും, ജെസ്സി പാമ്പാടിക്കിപ്പുറത്ത് ആലാമ്പള്ളി എന്ന സ്ഥലത്തും നിഷ കോട്ടയത്തും ഇറങ്ങും. ഒരു ദിവസം ആലാമ്പള്ളി അടുക്കാറായപ്പോൾ ജെസ്സി സീറ്റില്‍ നിന്നെഴുന്നേറ്റു. മൊയ്തീനിക്ക തൊട്ടുപിന്നിൽ നിൽക്കുന്നുണ്ട്. അദ്ദേഹം നോക്കിയപ്പോള്‍ കുട്ടിയുടെ ചുരിദാര്‍ ചന്തിക്കിടയ്ക്കുള്ള വെട്ടിനുള്ളിലേക്ക് കയറിപ്പോയിരിക്കുന്നു. നല്ല നിതംബവലുപ്പമുള്ള കുട്ടിയായിരുന്നു ജസ്സി. അവളിതറിയുന്നില്ലെങ്കിലും കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വെച്ചു. ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാൻ കണ്ടപോലെ തലതെറിച്ചവൻമാർ അങ്ങോട്ടുനോക്കി ശവഭോഗം ചെയ്യാന്‍ തുടങ്ങി. മൊയ്തീനിക്കയ്ക്ക് ഇതുകണ്ട് ധാർമ്മികരോഷമുണ്ടായി. അദ്ദേഹം കുണ്ടിക്കുള്ളിലേക്ക് കയറിപ്പോയ ചുരിദാറിൽ പിടിച്ച് ഒറ്റ വലി വലിച്ചതും ജെസ്സി തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു. ഒരു കിളവൻ തന്റെ നിതംബത്തിൽ കൈകൊണ്ട് തൊട്ടിരിക്കുന്നു. കലിപൂണ്ട ഉണ്ണിയാർച്ച കയ്യിലിരുന്ന കുടകൊണ്ട് കെളവൻ്റെ തലക്കിട്ട് ഒറ്റ അടി വെച്ചുകൊടുത്തു. ബസ്സിലാകെ കൂട്ടച്ചിരി. മൊയ്തീനിക്ക നാണം കെട്ടു എന്നു മാത്രമല്ല അദ്ദേഹത്തിന്റെ മുഖം കോപംകൊണ്ട് ചുവന്നു. ചുരിദാര്‍ നേരത്തേ എങ്ങനെയാണോ ഇരുന്നത് അങ്ങിനെതന്നെ തള്ളി കയറ്റി വെച്ചിട്ട് എല്ലാ പെണ്ണുങ്ങളോടുമായി അദ്ദേഹം പറഞ്ഞു: " ഇരുന്നപോലെ ആക്കീട്ടുണ്ട്, ഇനി അതും പറഞ്ഞ് വഴക്കിനു വരണ്ട. ഇനിമേലിൽ ഇരുന്നേച്ചണീക്കുമ്പം അവനോൻ്റെ മുണ്ടും കോണോം അവനോൻ വലിച്ചിട്ടോണം.... :D <3 " വീണ്ടും ബസ്സിൽ കൂട്ടച്ചിരി ഉയർന്നു. ഇത്തവണ ജെസ്സിയാണ് ചമ്മിയത്. **************************************** അന്നുമുതൽ ഞാനും ശ്രദ്ധിയ്ക്കാറുണ്ട്. സ്കെർട്ടോ ചുരിദാറോ ഇട്ട പെൺകുട്ടികൾ സീറ്റില്‍ നിന്ന് എഴുനേൽക്കുമ്പഴും വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോഴും ചന്തിയിൽ രണ്ടു തടവു തടവുന്നതു കാണാം. എങ്ങാനും കേറി ഇരിപ്പുണ്ടെങ്കിലോ.... :p ചുരിദാറികൾ ഇപ്പോഴും ഈ ആചാരം തുടരുന്നു. ജീൻസുകാരും ട്രൗസറുകാരും ഇതൊന്നും മൈൻഡ് ചെയ്യാറേ ഇല്ല. 24x7 അകത്തല്ലേ കിടക്കുന്നത്. :) ############################# ( PS: ബുദ്ധിജീവികൾക്ക് വേണമെങ്കില്‍ ഈ വിഷയത്തെ ആസ്പദമാക്കി ഒരു ശിൽപശാലയോ മറ്റോ സംഘടിപ്പിയ്ക്കാവുന്നതാണ്. ) Illustration: Vinod CP thanks vinu.

No comments: