14.5.18

ജ്ഞാനസ്ഥാനത്തെ പൂമരം

Y സീൻ #1
********

സാറാ മേരി റോയിയും ശുഭലക്ഷ്മിയും ആടാമറ്റത്തെ കലുങ്കിലിരുന്ന് മിനി ഗോൾഡ് വലിച്ച്, പുകച്ചുരുൾ വട്ടം വട്ടമാക്കി പറത്തിവിടുന്നു. സമയം രാത്രി 10.45 ആയിക്കാണും. ഒച്ച കൂട്ടിയിട്ട ഒരു ബുള്ളറ്റ് പടക്കം പൊട്ടുന്ന പോലെ കുടു.. കുടു... കുടു... എന്നു വന്ന് നിക്കുന്നു. നസ്രിയ നാസർ ആയിരുന്നു അത്. അവൾ ബ്ലൗസിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു പൈന്റ് കുപ്പി പുറത്തെടുത്ത് " ടൺ ടടെങ്.... " എന്ന് ആ പെണ്ണുങ്ങളെ കൊതിപ്പിയ്ക്കാൻ തുടങ്ങി. സാറയും ശുഭയും "താടീ.... താടീ " എന്നു പറഞ്ഞ് കുപ്പിയിൽ പിടുത്തമിട്ടു. "ഇവിടെവച്ചു പൊട്ടിക്കില്ല. ഇതു നമുക്ക് കോണേൽകടവിലുള്ള പ്രേതബംഗ്ളാവിൽ പോയിരുന്ന് അടിക്കാം. ഒരു ചെയ്ഞ്ച് ആയിക്കോട്ടെ " നസ്രിയ, പൈന്റുകുപ്പി ബ്ലൗസിൽ തന്നെ ഇട്ട്, ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. സാറയും ശുഭയും പിന്നിൽ കേറി കെട്ടിപ്പിടിച്ച് ഇരുന്നു. ഇതെല്ലാം കണ്ടുകൊണ്ടുനിന്ന പ്രദീപ്‌കുമാർ എന്ന അപ്പൂപ്പൻ "നാവു വരളുന്നു, ഒരു തുള്ളി തരാമോ എന്നു ചോദിച്ചു. അവർ കൊടുത്തില്ല എന്നു മാത്രമല്ല, പ്രദീപപ്പൂപ്പനെ 'മ' കൂട്ടിയും 'പു' കൂട്ടിയും ചീത്ത വിളിച്ചിട്ട് കുടു.. കുടു... എന്ന് ഓടിച്ചുപോയി.

 (തുടരും )

സീൻ #2
********

 പോകുംവഴി ഉള്ളായത്തിൽ ബുള്ളറ്റ് നിർത്തി, ജെസ്സിമോളുടെ തട്ടുകടയിൽ കയറി 15 ദോശയും മൂന്ന് കോഴി ഡബിളും പാഴ്‌സൽ ഓർഡർ ചെയ്തു. ശുഭലക്ഷ്മി ഇതുകണ്ടപ്പോൾ ബുള്ളെറ്റിൽ തന്നെ ഇരുന്നുകൊണ്ട് വെടിപൊട്ടിക്കുന്നപോലെ വിളിച്ചു പറഞ്ഞ് ; " താറാമ്മുട്ട ഇല്ലെങ്കിൽ എനിക്ക് ഓംലെറ്റ് വേണ്ട, പൈൽസ് ഉണ്ടെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ടെഡീ പാത്തൂ... " ഇതു കേട്ട്, എന്തോ വല്യ കോമഡി കേട്ട മാതിരി അവിടെ നിന്ന പെണ്ണുങ്ങളെല്ലാം ചിരിക്കാൻ തുടങ്ങി. ദോശ ചുട്ടുകൊണ്ടു നിന്ന ജെസ്സിമോൾ ചട്ടുകം കുത്തി നിലത്തിരുന്നു ചിരിച്ചതിനാൽ ആ കല്ലിൽ കിടന്ന ആറു ദോശയും 16 കാടമുട്ടയുടെ ബുൾസൈയും കരിയാൻ തുടങ്ങി. ഇതു കണ്ടതും, ദോശയും ബുൾസൈയും പ്രതീക്ഷിച്ചു കുറേ നേരമായി കാത്തു നിന്ന ഡോക്ടർ നൈനാൻ കോശിയുടെ ചിരി മാറി കരച്ചിലായി. ഡോക്ടർ ഇങ്ങനെ കരയുന്നത് ഇതിനുമുൻപ് കണ്ടിട്ടില്ല. സ്കൂളുകളിലും മറ്റും ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ഡോക്ടറും ഭാര്യയും ജീവിച്ചുപോന്നിരുന്നത്. ഉള്ളായത്തിലെ പേരുകേട്ട ഒരു അസ്ഥിരോഗ വിദഗ്ദ്ധനായ അദ്ദേഹവും കുടുംബവും ഒരു മഴക്കാലത്ത് വണ്ടിപ്പെരിയാറ്റിൽ നിന്ന് വിറ്റു പെറുക്കി വന്നതാണെന്ന് പറയപ്പെടുന്നു. മക്കളെല്ലാം നല്ല നിലയിലാണെങ്കിലും അപ്പനുമമ്മയ്ക്കും ഒരു പ്രയോജനവുമില്ല. ഡോക്ടർക്ക്‌ നാലു പെണ്മക്കളാണ്. മൂത്തമകൾ ബിൻസി കണ്ണുകുത്തിമലയിലെ പാറമടക്കാരുടെ ടിപ്പർ ഓടിക്കുന്നു. രണ്ടാമത്തവൾക്ക് മണിമല കണ്ണായ സ്ഥലത്ത് ഒരു മീൻകടയുണ്ട്. ജിൻസി ഫിഷ് ആൻഡ്‌ ചിപ്സ്. മൂന്നാമത്തവൾ ഐ റ്റി ഐ പഠിച്ചുപാസായി വയറിംങ്ങും പ്ലമ്പിങ്ങും ഒക്കെയായി നടക്കുന്നു. റ്റിൻസിയ്ക്ക് നിൽക്കാനും ഇരിയ്ക്കാനും നേരമില്ലാത്ത പോലെ വർക്കുണ്ടെന്ന് ഡോക്ടർ ഒരു ദിവസം വീമ്പു പറഞ്ഞപ്പോളാണ് പോലീസുകാരൻ സാബുവിന്റെ കുരുത്തംകെട്ട പെണ്ണ് ചോദിച്ചത് :: " അപ്പോൾ പിന്നെ എപ്പോഴും കിടന്നുകൊണ്ടു തന്നെയാണോ അങ്കിൾ, വർക്ക് " എന്ന്. ഏതായാലും ഡോക്ടർ നൈനാൻ കോശി ഓർഡർ ചെയ്ത ആറു ദോശയും 16 കാടമുട്ടയുടെ ബുൾസൈയും കരിഞ്ഞിരിക്കുന്നു ! ഇനി എന്തും സംഭവിയ്ക്കാം.

(തുടരും )

സീൻ #4
********

ശബ്ദങ്ങൾ മരിച്ച ശേഷമുള്ള ആദ്യരാത്രി പോലെ കൊണേക്കടവിലെ  തേക്രൂ വില്ലയിൽ മൗനം ഘനീഭവിച്ചുകിടന്നു. വേളാങ്കണ്ണിമാതാവിന്റെ എഞ്ചിൻ ബിയാട്രീസ്  ഓഫു ചെയ്തപ്പോൾ നയാഗ്രാ വെള്ളച്ചാട്ടം പൊടുന്നനെ നിലച്ചപോലെ ആകെയുണ്ടായിരുന്ന കുടു കുടു ശബ്ദവും നിലച്ചു. കാറുകളുടെ  ഹോണടി ശബ്ദമോ,  ടിപ്പർ ലോറിയുടെ നിർദ്ദയമായ മുരളലോ, ആംബുലൻസിന്റെ കൂക്കിവിളിയോ, ലോട്ടറി വില്പനക്കാരുടെ പിച്ചയെടുക്കലോ,  കൊല്ലാൻ പിടിയ്ക്കുന്ന കോഴിയുടെ അവസാനത്തെ പിടച്ചിലോ ഈ സമയത്ത് പ്രതീക്ഷിക്കരുത്. രാത്രി 12 ആകുന്നു.  അവരെല്ലാം ഉറങ്ങുകയാവും.  എങ്കിലും,  ഒരു കുറുക്കന്റെ ഓരിയിടൽ, ഒരു  രാപ്പാടിയുടെ പാട്ട്,  പൊട്ടക്കിണറ്റിലെ ഒന്നോ രണ്ടോ തവളകളുടെ കോറസ് ; പേക്രോം പേക്രോം....  ഒന്നുമുണ്ടായില്ല. ചെറിയ  ഇലയനക്കം പോലുമില്ലാതെ, തേക്രൂ വില്ലയെന്ന് വെണ്ടക്കാ അക്ഷരത്തിലുള്ള നെയിം ബോർഡ് വെച്ച,  കൊണേക്കടവിലെ ഭാർഹഗവീ നിലയം മൗനത്തിന്റെ മഹാശിൽപമായി ,  നിലാവിൽ കുളിച്ചു നിന്നു.

"ബിയാട്രീസ്,  ഈ രാത്രിയിൽ നീ ഞങ്ങളോടൊപ്പം ഉണ്ടാവണം. വിഷാദഭരിതവും ദുഃഖപൂർണവുമായ ഒറ്റപ്പെടലിലേയ്ക്ക് നിന്നെയിന്നു വിടില്ല "

ഒട്ടൊരു ഏകാധിപത്യച്ചുവയോടെ സാറയാണ് ഇതു പറഞ്ഞത്. എങ്കിലും, അതിലടങ്ങിയിരുന്ന പ്രേമോദാരമായ വാത്സല്യം അവൾ തിരിച്ചറിഞ്ഞു. അതുകൊണ്ടു തന്നെ ആ ക്ഷണം,  ബിയാട്രീസ് നിരസിച്ചില്ല. അവൾ മാനത്തേക്ക് നോക്കി. പഞ്ചമിച്ചന്ദ്രൻ ഒറ്റക്കണ്ണിറുക്കി മേഘവിരലുകൾ കൊണ്ട് ബിയാട്രീസിനെ വെടി വെച്ചു ; ഒരു അടാർ പ്രണയം പോലെ.

104 വയസ്സുള്ള രാധാമണിയാണ് തേക്രൂ വില്ലയുടെ സൂക്ഷിപ്പുകാരി. ഒരു വലിയ ഹാളിന്റെ ഒത്തനടുക്ക് മേശയും കസേരയും.ഇരുട്ടാണ്.  മേശയിൽ,  മങ്ങിക്കത്തുന്ന ഒരു  ശരറാന്തലിന്റെ അരണ്ട വെളിച്ചമുണ്ട്. കസേരയിൽ സ്വപ്നം കണ്ടു മയങ്ങുന്ന മിസ്സ്‌ രാധാമണി. ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കണ്ണനെന്നു പേരുള്ള ഒരു ബസ് ഡ്രൈവറുമായി പ്രണയത്തിലാണ്. അഞ്ചു വയസുള്ളപ്പോൾ തുടങ്ങിയതാണ് അവരുടെ പ്രണയം. അതിപ്പോഴും തുടരുന്നു.  രാധാമണി കണ്ടുകൊണ്ടിരിക്കുന്നത്  ഒരു മധുരസ്വപ്നമാണെന്ന് മുഖത്തേക്ക്   നോക്കിയാൽ മനസ്സിലാകും. പ്രേമോദാരനായ  നാഥൻ, അവളെ കരവലയത്തിലിട്ടു  ഞെരിച്ചമർത്തുന്ന സമയത്താവണം നാലു പെമ്പിള്ളേർ,  വാർദ്ധക്യത്തോടടുക്കാറായ ഒരു ആമ്പ്രന്നോനെയും പിടിച്ചുകൊണ്ട് അവിടേക്കു കയറിച്ചെന്നത്.

"മണിച്ചേച്ചി,  കണ്ണുതുറക്ക്,  ഇതു ഞാനാ, നസ്രിമോൾ,  കണ്ണുതുറക്ക് മണിച്ചേച്ചി..."

രാധാമണിയുടെ കവിളിൽ തടവിക്കൊണ്ട് നസ്രിയ പറഞ്ഞു. രാധാമണി ഉണർന്നില്ല.  അവരുടെ ചുക്കിച്ചുളിഞ്ഞ മുഖത്താകെ അലസ-ലാസ്യ-ഭാവങ്ങൾ. ഒരു മോഹിനിയെപ്പോലെ അവർ "കണ്ണാ....അണ്ണാ.... " എന്നൊക്കെ അവ്യക്തമായി പിറുപിറുക്കുന്നുണ്ട്.

പെട്ടന്നാണ് അതു സംഭവിച്ചത്.  രണ്ടാം നിലയിൽ,  സൂര്യൻ ഉദിച്ചതുപോലെ,  ഇലക്ട്രിക് ബൾബുകൾ തെളിഞ്ഞു ; അവിടമാകെ പ്രകാശം പരന്നു. കയ്യിൽ നിലവിളക്ക് കത്തിച്ചു പിടിച്ചു കൊണ്ട് കുറേ ആണുങ്ങളും പെണ്ണുങ്ങളും സ്റ്റെയർകേസ് ഇറങ്ങി വരുന്നു. എല്ലാവരും നഗ്നരായിരുന്നു. രണ്ടു വരികളായി അവർ മെല്ലെ ഗ്രൗണ്ട് ഫ്ലോറിലേക്കു വരികയാണ്.

പെട്ടെന്ന് എന്തെങ്കിലും ചെയ്യണം!

നസ്രിയ കോഡ് ചോദിച്ചു ; ശുഭയും സാറയും കൈ മലർത്തി,  വാ മൂടിക്കെട്ടിയതിനാൽ ഡോക്ടർ നൈനാൻ കോശി പറഞ്ഞത് ആരും കേട്ടില്ല. എങ്കിലും ബിയാട്രീസിന്റെ സമയോചിതമായ ഇടപെടൽ അവരെ തൽക്കാലം സഹായിച്ചു :

"കോഡ്  ഈസ് വിട്രോവിയൻ മാൻ.  ഡാവിഞ്ചി കോഡ്.  പെട്ടെന്ന്,  അവരുടെ കണ്ണിൽ പെടാതെ ആ മൂലയിലുള്ള  ഡൈനിങ് ഹാളിൽ കയറി ഒളിയ്ക്കൂ "

ബിയാട്രീസ് പറഞ്ഞതും അവരെല്ലാം ഒളിച്ചതും ഒരുമിച്ചായിരുന്നു.

"ഹോ ഹൊയ്......... ഹോ ഹൊയ്...... "

ആ കാർമ്മികർ ഗ്രൗണ്ട് ഫ്ലോറിലെ ഹാളിലെത്തിയപ്പോൾ വട്ടത്തിൽ കൈ കോർത്തുകൊണ്ടു കാലുകൾ ഒന്നൊന്നായി പൊക്കി പ്രത്യേക രീതിയിൽ ചുവടു വെയ്ക്കുകയും ചില മന്ത്രങ്ങൾ ജപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ വൃത്തത്തിന്റെ മധ്യത്തിൽ,   ഒരു ആൺകുട്ടിയും പെൺകുട്ടിയും വിവാഹവസ്ത്രം ധരിച്ച നിലയിൽ കാണപ്പെട്ടു.  ഏകദേശം 16 വയസ്സുള്ള കുട്ടികൾ. അവരുടെ ഇരുകൈകളും പിന്നെലേയ്ക്ക് പിടിച്ചു കെട്ടിയിരുന്നു.

(തുടരും )

#Paradigm_Shift

#Paradigm_Shift

19.7.16

അനുഗീത


Facebook post by Ashok Kartha മുൻപ് പലവട്ടം എഴുതിയിട്ടുള്ളതാണു. ഗീത യുദ്ധത്തിനുള്ളതല്ല്ല. എന്നാൽ ഗീത ഉയർത്തിപ്പിടിച്ച് യുദ്ധത്തിനിറങ്ങുന്നവർക്ക് അതു സ്വീകാര്യമല്ല. പ്രതിയോഗികൾക്കും വേണം അങ്ങനെയൊരു ഗ്രന്ഥം. എങ്കിലെ തങ്ങളുടെ ഗ്രന്ഥവും ഉയർത്തിപ്പിടിച്ച് വെല്ലുവിളിക്കാനൊക്കു. അവരൊക്കെയാണു ഗീത യുദ്ധത്തിനുവേണ്ടിയുള്ളതാണെന്നു പ്രചരിപ്പിച്ചത്. ഇരുപക്ഷവും ഗ്രന്ഥകർത്താവ് എന്താണു പറഞ്ഞിരിക്കുന്നതെന്നു ശ്രദ്ധിച്ചുമില്ല. ‘ഇതി ശ്രീമദ്ഭവത്ഗീതാസൂപനിഷത്സു ബ്രഹ്മവിദ്യായാം’ എന്നാണു. ഇതു ഉപനിഷത്താണു. ബ്രഹ്മവിദ്യയാണു. യുദ്ധതന്ത്രമല്ല. ഭഗവത്ഗീത യുദ്ധത്തിനുള്ളതല്ല. അതിനു ധനുർവിദ്യ വേറെയുണ്ട്. വ്യാസൻ, താൻ തന്നെ അതൊക്കെ എഴുതിയിട്ടുമ്മുണ്ട്. അർജ്ജുനൻ തേർത്തട്ടിൽ തളർന്നിരുന്നത് പടയാളികളെ കണ്ടിട്ടാണോ? അല്ല. അവരേയൊക്കെ അയാൾ മുൻപും കണ്ടിട്ടുണ്ട്. യുദ്ധവും ചെയ്തിട്ടുണ്ട്. അതിലൊക്കെ വിജയിക്കുകയോ വിട്ടുകൊടുത്തു പിന്മാറുകയോ ചെയ്തിട്ടേയുള്ളു. അപ്പോൾ കുരുക്ഷേത്രത്തിൽ മാത്രമെന്താ ഒരു പുതുമ. പടയൊരുക്കം കണ്ട് തളർന്നു വീഴണ്ട കാര്യമൊന്നും അർജ്ജുനനില്ല. പിന്നെയെന്താണു സംഭവിച്ചത്? കുരുക്ഷേത്രത്തിൽ വന്നുനിന്നപ്പോൾ പടച്ചട്ടയ്ക്കുള്ളിലെ പച്ചയായ മനുഷ്യരെക്കണ്ടു. തന്നെപ്പോലെ യുദ്ധസന്നദ്ധരായി നിൽക്കുന്ന അനേകം പടയാളികൾ. അവർ ആ‍രുടെയൊക്കയോ അച്ഛനാണു. സഹോദരനാണു. ഭർത്താവാണു. മകനാണു. അവരൊക്കെ മരിച്ചു വീഴുമ്പോൾ ആർക്കൊക്കെയോ നഷ്ടപ്പെടുന്നത് അച്ഛനെയാണു. മകനേയാണു. ഭർത്താവിനേയാണു. സഹോദരാനേയാണു. അതുണ്ടാക്കുന്ന ദു:ഖം അതീവ കഠിനമാണ്. പിന്നെ എന്തിനാണു ഇങ്ങനെയൊരു യുദ്ധം? അതാണു അയാളുടെ ഉള്ളിൽ അലയടിച്ചത്. അതിനുള്ള ഉത്തരമാണു അയാൾ കൃഷ്ണനോട് തേടിയത്. “എന്റെ ഈ വ്യസനത്തിനു ഞാനൊരു പരിഹാരം കാണുന്നില്ല, കൃഷ്ണാ!“ (ന ഹി പ്രപശ്യാമി മമാപനുദ്യാദ്യുഛോകം.... ഗീത 2.8) “രാജ്യം കിട്ടിയാലോ, ശത്രുക്കൾ നശിച്ചാലോ ഒന്നും എനിക്ക് സമാധാനമാകില്ല“ എന്നാണു അർജ്ജുനൻ പറഞ്ഞത്. അല്ല്ലാതെ ഇവരെ എങ്ങനെ കൊല്ലണമെന്നല്ല ചോദിച്ചത്. അതിനു കൃഷ്ണന്റെ ഉപദേശമൊന്നും തനിക്ക് ആവശ്യമില്ല. തുടർന്നു ഭഗവാൻ സംസാരിച്ചത് സാംഖ്യം, കർമ്മയോഗം, ജ്ഞാനം, സന്യാസം, ധ്യാനം തുടങ്ങിയവയായിരുന്നു. പടക്കളത്തിൽ നിന്നു ചർച്ച ചെയ്യാൻ പറ്റിയ വിഷയങ്ങൾ! ഇവയൊക്കെ ചർച്ച ചെയ്താൽ ഉള്ള വീറും കൂടി നഷ്ടപ്പെടുകേയുള്ളു. അഹിംസയാണു പരമമായ ധർമ്മം എന്നോ ഭൂതദയയാണു ഉത്തമം എന്നോ ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ ഉടനെ അതൊക്കെ ഹിന്ദുവിനെ നിർഗുണരും ഉദാസീനരുമാക്കുമെന്നു പറഞ്ഞ് ചന്ദ്രഹാസമിളക്കുന്നവരാണു നമുക്കു ചുറ്റുമുള്ള പലരും. തിരിച്ചടിച്ചില്ലെങ്കിൽ തടികേടാകുമെന്നു താക്കീതുതരുന്നവരാണു ഇന്നത്തെ ആത്മീയവാദികൾ പോലും. പിന്നെങ്ങനെ കുരുക്ഷേത്രം പോലൊരു യുദ്ധക്കളത്തിൽ നിന്നു വീരന്മാരിൽ വീരനോട് വേദാന്തം പറയും? ‘ഒന്നു പോ കൂവേ, ഇവന്മാരെ എങ്ങനെ തട്ടാമെന്നു ഞാൻ തന്നത്താൻ നോക്കിക്കോളാം‘ എന്നാവില്ലെ മറുപടി? വീര്യവിജൃംഭിതനാണു അർജ്ജുനനെങ്കിൽ കൃഷ്ണന്റെ തല കാണുകയില്ല. എന്നാൽ അങ്ങനെയൊന്നും സംഭവിച്ചതായി ഋഷി പറയുന്നില്ല. എന്നു മാത്രമല്ല കൃഷ്ണൻ പറഞ്ഞതെല്ലാം ശ്രദ്ധാപൂർവ്വം കേൾക്കുകയും ചെയ്തു എന്നും പറയുന്നു. പിറ്റേന്നു യുദ്ധമാരംഭിക്കുന്നതിനു മുൻപ് അതെല്ലാം മറന്നു പോയെങ്കിലും. പിന്നീട് യുദ്ധമെല്ലാം തീർന്നു അതൊക്കെ ഒന്നുകൂടി കേൾക്കാൻ അർജ്ജുനൻ ആഗ്രഹിച്ചു. അനുഗീത! അതിൽ നിന്നു തന്നെ വ്യക്തമാണു കൃഷ്ണൻ പറഞ്ഞതുകേട്ടല്ല, അർജ്ജുനൻ യുദ്ധം ചെയ്തതെന്നു. വേറൊന്നുള്ളത്, കൃഷ്ണനും പാർത്ഥനും കൂടി ചർച്ച ചെയ്ത വിഷയത്തിൽ നിന്നു തന്നെ വ്യക്തമാണു അതൊന്നും യുദ്ധത്തെക്കുറിച്ചായ്യിരുന്നില്ല എന്നു. ‘നൈനം ഛിന്ദന്തി ശസ്ത്രാണി... (2.23) എന്നു പറഞ്ഞുകൊടുത്തിട്ടൊന്നും പടച്ചട്ടയണിയാതെയല്ല പിറ്റേന്നു അർജ്ജുനൻ പടക്കളത്തിലേക്കു പോയത്. വാളുകൊണ്ടാൽ മുറിയുമെന്നു അർജ്ജുനനു നന്നായി അറിയാം. അളിയന്റെ ഗീർവ്വാണം കൊണ്ടൊന്നും മുറിവിൽ നിന്നു ചോരപൊടിയാതിരിക്കില്ല. അത്ര വിവരമൊക്കെ അർജ്ജുനനുണ്ട്. അതുകൊണ്ടാണു പടച്ചട്ട എടുത്തിട്ടതും. അപ്പോൾ കൃഷ്ണൻ ഉപദേശിച്ചിട്ടാണു യുദ്ധം ചെയ്തതെന്നൊക്കെ പറയുന്നതു വെറുതെയാണു. എന്നുമാത്രമല്ല ഗീതയിൽ പറയുന്ന യോഗമോ ധ്യാനമോ ഒന്നുമല്ല പിറ്റേദിവസം മുതൽ അർജ്ജുനൻ യുദ്ധക്കളത്തിൽ ഉപയോഗിച്ചതും. ശരിക്കും കായികമായി പൊരുതി നേടിയ വിജയമായിരുന്നു അതു. അതുകൊണ്ടാണു കുരുക്ഷേത്രയുദ്ധം ദു:ഖത്തിൽ പര്യവസാനിച്ചതും. കൃഷ്ണന്റെ ഉപദേശമാണു കേട്ടിരുന്നെങ്കിൽ ആനന്ദമല്ലെ ഉണ്ടാകേണ്ടത്? അതുണ്ടായില്ലല്ലോ. രണ്ടാം അദ്ധ്യായം 32ആം ശ്ലോകത്തിലെ ‘യുദ്ധം’, 37ലെ ‘യുദ്ധം’ ഒക്കെ എടുത്തു കാണിച്ചാണു ഭഗവാൻ യുദ്ധം ചെയ്യാൻ അർജ്ജുനനോട് ആവശ്യപ്പെട്ടു എന്നു പലരും വാദിക്കുന്നത്. ആ ‘യുദ്ധം’ എന്താണെന്നു അതതിടങ്ങളിൽ തന്നെ വ്യക്തമാണു. പക്ഷെ ഭൌതികയുദ്ധക്കൊതി മൂത്തുനിൽക്കുന്നവർക്കത് കാണാനുള്ള കണ്ണില്ല. യദൃശ്ചയാ ഉപപന്നം യുദ്ധമെന്നാണു 32ൽ. കുരുക്ഷേത്രം യാദൃശ്ചികമായിരുന്നോ? രാജഭരണം പങ്കുവക്കുന്ന നിമിഷത്തിൽ തന്നെ ആശയപരമായി അതു തുടങ്ങിയില്ലെ? അതിനും മുൻപേ ശന്തനുവിന്റെ കാമത്തിൽ അതിനു ബീജാവാപം നടന്നു കഴിഞ്ഞിരുന്നു. വൃദ്ധനു യുവതരുണിയിൽ ആശയുദിച്ചപ്പോൾ യുവരാജാവിനെ മാറ്റി നിർത്തി. അവിടെത്തൊട്ട് ധർമ്മം നഷ്ടപ്പെടാനും തുടങ്ങി. പിന്നെയത് കന്യകകളെ ബലാൽ പിടിച്ചുകൊണ്ടുവരുന്നിടം മുതൽ വളരുകയാണു. അംബയുടെ വൈരാഗ്യം ശമിക്കണമെങ്കിൽ കുരുക്ഷേത്രമുണ്ടാകാതെ തരമുണ്ടോ? അന്ധനും, രോഗിയും രാജാവായപ്പോൾ യുദ്ധത്തിന്റെ തടിക്ക് കാതൽ വച്ചു. രാജോചിതമല്ലാത്ത ചൂതിലും, രജസ്വലയായ പെണ്ണിനെ സദസിൽ വലിച്ചിഴച്ചപ്പോഴും അതു ശാ‍ഖകൾ വിടർത്തി. ദൂത് അതിന്റെ വളർച്ച പൂർണ്ണമാക്കി. ഈ യുദ്ധത്തെയാണോ എല്ലാമറിയാവുന്ന കൃഷ്ണൻ വെറും ‘യാദൃശ്ചികം’ എന്നു പറയുക? കൃഷ്ണൻ സൂചിപ്പിച്ചത് അർജ്ജുനന്റെ മനസിലെ യുദ്ധമായിരുന്നു എന്നു വ്യക്തം. കരുണ ഉണരുമ്പോൾ എല്ലാ മനസുകളിലൂം അർജ്ജുനനുണ്ടായതുപോലെയുള്ള സർഘർഷങ്ങൾ ഉണ്ടാകും. അതാണു കൃഷ്ണൻ സൂ‍ചിപ്പിച്ച യുദ്ധം. അതു യദൃശ്ചയാ ഉണ്ടാകുന്നതുമാണു. ആലോചിച്ചോ പദ്ധതി തയ്യാറാക്കിയോ ഉണ്ടാക്കാവുന്ന യുദ്ധവുമല്ല്ലത്. രാജാധികാരമോ, ശത്രുനാശമോ, ഇനി സ്വർഗ്ഗചിന്തതന്നെയോ അതിനെ ശമിപ്പിക്കാൻ പോകുന്നില്ല. മനസുശാന്തമാകണമെങ്കിൽ തപസുവേണം. അതു അർജ്ജുനനു മനസിലാകുന്നത് യദുകുലസ്ത്രീകളെ രക്ഷിക്കാൻ പോയപ്പോഴാണു. അതുവരെ താൻ അഹന്തയോടെ സൂക്ഷിച്ച ഗാന്ധീവം തന്നെ രക്ഷിക്കുമെന്നു അയാൾ കരുതി. അന്നാണു അറിയുന്നത് ആയുധങ്ങൾ നിഷ്‌പ്രയോജനമാണെന്നു. കുരുക്ഷേത്രത്തിലെ വീഴ്ചയേക്കാൾ കാഠിന്യമേറിയതായിരുന്നു അതു. പിന്നെ അർജ്ജുനനു കാത്തുനിൽക്കാൻ സമയമുണ്ടായില്ല. പാണ്ഡവർ വാനപ്രസ്ഥത്തിനു പുറപ്പെട്ടു. എക്കാലത്തും ആയുധങ്ങൾ രക്ഷിക്കുമെന്നു പോർവിളി മുഴക്കുന്ന അനവധിപ്പേർ നമുക്കു ചുറ്റുമുണ്ട്. അവർക്കുള്ള സന്ദേശമാണു വ്യാസൻ അർജ്ജുനനിലൂടെ കാണിച്ചുതരുന്നത്. വീഴ്ചപറ്റാതിരിക്കണമെങ്കിൽ തെരെഞ്ഞെടുക്കേണ്ട വഴിയാണു ഗീതോപദേശത്തിൽ. ഇതൊന്നുമറിയാതെയാണു യുദ്ധങ്ങൾ വിജയം നേടിത്തരുമെന്നു പ്രചരിപ്പിക്കുന്നത്. യുദ്ധങ്ങൾ ഒരു വിജയവും നേടിത്തരുന്നില്ല. അവ കൂടുതൽ ദു:ഖമേ നൽകു. ശാന്തിയാണു മനുഷ്യനു വേണ്ടത്. അതിനു യുദ്ധമില്ലാതിരിക്കുക എന്നതാണു ആവശ്യം. അതിനുള്ള വഴികളാണു ഭഗവാൻ കാണിച്ചു തരുന്നതും. നമുക്കതു മനസിലാകാത്തത് ആരുടെ കുറ്റം? ഈ ഗുരുപൂർണ്ണിമദിനത്തിൽ വ്യാസനേയൂം, ഈസാപുത്രനേയും, മുത്തുനബിയേയും പോലുള്ള ലോകാരാദ്ധ്യരായ ഗുരുക്കന്മാരെ ഓർക്കാൻ കഴിയുന്നത് ഒരു വലിയ സൌഭാഗ്യമാണു. അതേപോലെ ഈ ജന്മത്തിൽ അക്ഷരം ചൊല്ലിത്തന്നും, അക്കങ്ങൾ ഉറപ്പിച്ചും തന്ന ഗുരുക്കന്മാരേയും. പിന്നെയുമുണ്ട്. ഈ ലോകത്തിലൂടെ വീ‍ഴാതെ ഇപ്പോഴും കൈപിടിച്ചു കൊണ്ടുനടത്തുന്ന നിർമ്മലന്മാരായ അനേകകോടി ഗുരുക്കന്മാർ... യോഗികൾ. അവരേയും. എല്ലാവർക്കും എന്റെ ദണ്ഡനമസ്കാരം.

അടക്കം പറയുന്ന കഥകള്‍ : മൊയ്തീനിക്കയുടെ മുഴ

കോട്ടയം മണിമല റൂട്ടിൽ ഇപ്പോഴത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി സഖാവ് കാനം രാജേന്ദ്രൻ്റെ വീടിനുമുന്നിൽ കൂടി പോകുന്ന ഒരു ബസ് ഉണ്ടായിരുന്നു. ബസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 'ബസ്കോ' എന്ന പേരിലുള്ള ഒരു ബസ്. നാട്ടകം പോളിയിൽ പഠിക്കുന്ന കാലത്ത് ഞാന്‍ അതിലെ പതിവു യാത്രക്കാരനായിരുന്നു. സ്റ്റാഫുമായി നല്ല ആത്മബന്ധം ഉണ്ടായിരുന്നു. ഞാനും കൂട്ടുകാരന്‍ മനോജ് ആൻ്റണിയും (അയാൾ ഇപ്പോള്‍ ബി.എസ്.എൻ.എലിൽ എ. ഇ ആണ് ) കിളി നിൽക്കുന്നതിൻ്റെ തൊട്ടു പിന്നിലത്തേതിൻ്റെ പിന്നിലത്തെ സീറ്റില്‍ മിക്കവാറും ദിവസങ്ങളില്‍ ഞങ്ങളുണ്ടാവും. മൂന്നുവർഷമായി യാത്ര ചെയ്യുന്നതിനാൽ അതിലെ സ്ഥിരം യാത്രക്കാരെയൊക്കെ ഞങ്ങള്‍ക്ക് പരിചയവുമാണ്. അങ്ങിനെയിരിക്കെ ഒരു ദിവസം പാകിസ്ഥാൻ കവലയില്‍ നിന്നു കയറിയ മൊയ്ദീനിക്കയെ പരിചയപ്പെട്ടു. കാനം കഴിയുമ്പോഴേക്കും ബസ്സ് നിറയാൻ തുടങ്ങും. ആദ്യമൊക്കെ മൊയ്ദീനിക്കയ്ക്ക് സീറ്റ് ഓഫർ ചെയ്താലും അത് സ്നേഹപൂര്‍വ്വം നിരസിയ്ക്കുകയായിരുന്നു പതിവ്. എന്നാല്‍ പിന്നീട് , കിളിയുടെ പിന്നിലെ സീറ്റ് കിട്ടിയാല്‍ ഇരിക്കാം എന്നായി. അവിടെയിരുന്നാൽ പെൺകുട്ടികൾ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും ഇറങ്ങാനായി നിക്കുന്നതും ഇറങ്ങി നടക്കുന്നതും കയറുന്നതുമെല്ലാം വ്യക്തമായി കാണാം. ഞങ്ങളുമായി ചങ്ങാത്തത്തിലായിക്കഴിഞ്ഞ് ഒരു ദിവസം ചുരിദാറിട്ട ഒരു പെൺകുട്ടി ഇറങ്ങാനായി എഴുന്നേറ്റു. പൂച്ച പട്ടിയെക്കാണുമ്പോൾ കുന്തക്കാലിൽ രോമങ്ങളൊക്കെ വിടർത്തി നിൽക്കുന്നതുപോലെ മൊയ്ദീനിക്ക അലേർട്ടായി. രഹസ്യം പറയാനെന്നമട്ടിൽ ഞങ്ങളുടെ തല രണ്ടും അടുപ്പിച്ച് ഇക്കാ പറഞ്ഞു: "നോക്ക്യോണം, ഓളിപ്പോൾ ഒാളുടെ ചന്തിയിൽ ഒന്നോ രണ്ടോ തവണ തടവും " ശരിയായിരുന്നു. ഇക്കാ പറഞ്ഞപോലെതന്നെ സംഭവിച്ചു. അതാക്കുട്ടിയുടെ ഒരു ശീലമായിരിക്കുമെന്നും കാക്കയ്ക്കു പരിചയമുള്ള കുട്ടിയായിരിക്കും ഇറങ്ങിയതെന്നും കരുതി ഞങ്ങളത് വിട്ടു. എന്നാല്‍ തൊട്ടടുത്ത സ്റ്റോപ്പിലും അതിനടുത്ത സ്റ്റോപ്പിലും ഓരോ പെൺകുട്ടികൾ വീതം എഴുന്നേറ്റപ്പോള്‍ മൊയ്തീനിക്ക ഇതു തന്നെ പറയുകയും ആ കുട്ടികള്‍ എഴുന്നേറ്റയുടൻ ചന്തിയിൽ തടവുകയും ചെയ്തു. ഇത്തവണ ഞങ്ങള്‍ക്ക് ആകാംക്ഷയായി. സാരിയുടുത്ത ഒരു ചേച്ചി എഴുന്നേറ്റപ്പോൾ ഞങ്ങള്‍ ഒരേ സ്വരത്തില്‍ ചോദിച്ചു: " തടവുമോ.....? " " ഇല്ല, ഓള് തടവില്ല എന്നായിരുന്നു മറുപടി. " ഇക്കായ്ക്ക് ഇതെങ്ങനെ മുൻകൂട്ടി പറയാന്‍ കഴിയുന്നു" എന്നു ചോദിച്ചപ്പോള്‍ നെറ്റിയിലെ ചെറുനാരങ്ങാ വലുപ്പമുള്ള മുഴയിൽ തലോടിക്കണ്ട് പറഞ്ഞു. "അതൊക്കെ ഒരു കഥയാണള്ളാ....ഒരീസം പറയാം. " എന്നാല്‍ ആ ഒരീസം അന്തമില്ലാതെ പോയി. മൊയ്ദീനിക്ക അതങ്ങനെ സസ്പെൻസ് ആക്കി നിർത്തി. അങ്ങനെയിരിക്കെ ഞാനീ സംഭവങ്ങള്‍ നിഷയോടു പറയാനിടയായി. ബസ്കോയിൽ നിന്നു ലഭിച്ച മറ്റൊരു സൗഹൃദമായിരുന്നു കാനത്തിൽ നിന്നു കയറുന്ന നിഷ ജേക്കബ്. ( ആളിപ്പോൾ എവിടെയാണോ, നഴ്സിംഗ് പഠിക്കാന്‍ പോകും വരെ കോൺടാക്ട് ഉണ്ടായിരുന്നു.) ഈ കഥ കേട്ടയുടനെ നിഷ മൊയ്തീനിക്കയെ തിരിച്ചറിഞ്ഞു. അവള്‍ ചിരിച്ചു ചിരിച്ചു ചാകാൻ തുടങ്ങി. കഥ ഇപ്രകാരമാണ്: നിഷയും കൂട്ടുകാരി ജെസ്സിയും കാനത്തിൽ നിന്നു കയറും, ജെസ്സി പാമ്പാടിക്കിപ്പുറത്ത് ആലാമ്പള്ളി എന്ന സ്ഥലത്തും നിഷ കോട്ടയത്തും ഇറങ്ങും. ഒരു ദിവസം ആലാമ്പള്ളി അടുക്കാറായപ്പോൾ ജെസ്സി സീറ്റില്‍ നിന്നെഴുന്നേറ്റു. മൊയ്തീനിക്ക തൊട്ടുപിന്നിൽ നിൽക്കുന്നുണ്ട്. അദ്ദേഹം നോക്കിയപ്പോള്‍ കുട്ടിയുടെ ചുരിദാര്‍ ചന്തിക്കിടയ്ക്കുള്ള വെട്ടിനുള്ളിലേക്ക് കയറിപ്പോയിരിക്കുന്നു. നല്ല നിതംബവലുപ്പമുള്ള കുട്ടിയായിരുന്നു ജസ്സി. അവളിതറിയുന്നില്ലെങ്കിലും കണ്ടവർ കണ്ടവർ മൂക്കത്ത് വിരൽ വെച്ചു. ഗ്രഹണി പിടിച്ച കുട്ടികള്‍ ചക്കക്കൂട്ടാൻ കണ്ടപോലെ തലതെറിച്ചവൻമാർ അങ്ങോട്ടുനോക്കി ശവഭോഗം ചെയ്യാന്‍ തുടങ്ങി. മൊയ്തീനിക്കയ്ക്ക് ഇതുകണ്ട് ധാർമ്മികരോഷമുണ്ടായി. അദ്ദേഹം കുണ്ടിക്കുള്ളിലേക്ക് കയറിപ്പോയ ചുരിദാറിൽ പിടിച്ച് ഒറ്റ വലി വലിച്ചതും ജെസ്സി തിരിഞ്ഞുനോക്കിയതും ഒരുമിച്ചായിരുന്നു. ഒരു കിളവൻ തന്റെ നിതംബത്തിൽ കൈകൊണ്ട് തൊട്ടിരിക്കുന്നു. കലിപൂണ്ട ഉണ്ണിയാർച്ച കയ്യിലിരുന്ന കുടകൊണ്ട് കെളവൻ്റെ തലക്കിട്ട് ഒറ്റ അടി വെച്ചുകൊടുത്തു. ബസ്സിലാകെ കൂട്ടച്ചിരി. മൊയ്തീനിക്ക നാണം കെട്ടു എന്നു മാത്രമല്ല അദ്ദേഹത്തിന്റെ മുഖം കോപംകൊണ്ട് ചുവന്നു. ചുരിദാര്‍ നേരത്തേ എങ്ങനെയാണോ ഇരുന്നത് അങ്ങിനെതന്നെ തള്ളി കയറ്റി വെച്ചിട്ട് എല്ലാ പെണ്ണുങ്ങളോടുമായി അദ്ദേഹം പറഞ്ഞു: " ഇരുന്നപോലെ ആക്കീട്ടുണ്ട്, ഇനി അതും പറഞ്ഞ് വഴക്കിനു വരണ്ട. ഇനിമേലിൽ ഇരുന്നേച്ചണീക്കുമ്പം അവനോൻ്റെ മുണ്ടും കോണോം അവനോൻ വലിച്ചിട്ടോണം.... :D <3 " വീണ്ടും ബസ്സിൽ കൂട്ടച്ചിരി ഉയർന്നു. ഇത്തവണ ജെസ്സിയാണ് ചമ്മിയത്. **************************************** അന്നുമുതൽ ഞാനും ശ്രദ്ധിയ്ക്കാറുണ്ട്. സ്കെർട്ടോ ചുരിദാറോ ഇട്ട പെൺകുട്ടികൾ സീറ്റില്‍ നിന്ന് എഴുനേൽക്കുമ്പഴും വണ്ടിയില്‍ നിന്ന് ഇറങ്ങുമ്പോഴും ചന്തിയിൽ രണ്ടു തടവു തടവുന്നതു കാണാം. എങ്ങാനും കേറി ഇരിപ്പുണ്ടെങ്കിലോ.... :p ചുരിദാറികൾ ഇപ്പോഴും ഈ ആചാരം തുടരുന്നു. ജീൻസുകാരും ട്രൗസറുകാരും ഇതൊന്നും മൈൻഡ് ചെയ്യാറേ ഇല്ല. 24x7 അകത്തല്ലേ കിടക്കുന്നത്. :) ############################# ( PS: ബുദ്ധിജീവികൾക്ക് വേണമെങ്കില്‍ ഈ വിഷയത്തെ ആസ്പദമാക്കി ഒരു ശിൽപശാലയോ മറ്റോ സംഘടിപ്പിയ്ക്കാവുന്നതാണ്. ) Illustration: Vinod CP thanks vinu.

27.4.15

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ് താമസിയ്ക്കുന്നതീ നാട്ടില്‍


വയലാറിന്‍റെ മാന്ത്രികക്കൂട്ടുകള്‍..
=========================
[[[[[[ ഈ ഗാനം പിറന്നത് വയലാര്‍/ദേവരാജന്‍/യേശുദാസ് കൂട്ടുകെട്ടിന്‍റെ  ഒരു ലളിതഗാനം ആയിട്ടാണ്. വര്‍ഷങ്ങള്‍ക്കു  ശേഷം, 'ഓര്‍ക്കുക വല്ലപ്പോഴും' എന്ന ചലച്ചിത്രത്തിനു വേണ്ടി എം.ജയചന്ദ്രന്‍ ഇതിന്  വശ്യമോഹനമായ ഒരു പുതിയ ഈണം നല്കി. സിനിമയ്ക്കുവേണ്ടി ഗാനം ആലപിച്ചത്, അകാലത്തില്‍ പൊലിഞ്ഞുപോയ സംഗീത പ്രതിഭ, സയനോജ് ആയിരുന്നു. ഈ ഗാനം എന്റെ ശ്രദ്ധയില്‍ പെടുന്നത് ചലച്ചിത്ര പിന്നണി ഗായികയും എഴുത്തുകാരിയുമായ ജിജി ജോഗി ഒരു ഫേസ്ബുക്ക് മീറ്റില്‍ വെച്ച് അതിമനോഹരമായി ഇത്  ആലപിച്ചപ്പോഴാണ്. ]]]]]]
******************************************************************************


താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിയ്ക്കുന്നതീ നാട്ടില്‍
കന്നിനിലാവും ഇളം വെയിലും വന്നു
ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങും, ഉറക്കത്തില്‍
ഒന്നേ, കരളിന്‍ മോഹം.
ഒന്നിച്ചുണരും, ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
ഒന്നേ, മിഴികളില്‍ ദാഹം
(താമര പൂക്കളും...)
ഗ്രാമാന്തരംഗ യമുനയില്‍ പൂത്തൊരാ
താമരപ്പൂവുകള്‍ തോറും
എന്നിലെ സ്വപ്‌നങ്ങള്‍ ചെന്നുമ്മ വെച്ചിടും
പൊന്നിലത്തുമ്പികള്‍ പോലേ,
രോമഹര്‍ഷങ്ങള്‍, മൃദുപരാഗങ്ങളില്‍
ഓമന നൃത്തങ്ങളാടും
എന്നുമാ കല്ലോലിനിയില്‍-ഹംസങ്ങള്‍ പോല്‍
എന്നനുഭൂതികള്‍ നീന്തും
(താമര പൂക്കളും...)
എന്റെ ചിത്രത്തിലെ പൂവിന്നു കൂടുതല്‍
ഉണ്ടായിരിയ്ക്കാം, ദലങ്ങള്‍
കണ്ടു പരിചയമില്ലാത്ത വര്‍ണ്ണങ്ങള്‍
കണ്ടിരിയ്ക്കാമതിന്നുള്ളില്‍
എന്റെ ചിത്രത്തിലെ താമരപ്പൂവിലു
ണ്ടെന്നന്തരിന്ദ്രിയ ഭാവം
എന്റെ ചിത്രത്തിലെ താമരപ്പൂവിലു
ണ്ടെന്നനുഭൂതി തന്‍ നാദം
താമരപ്പൂക്കളും ഞാനുമൊന്നിച്ചാണ്
താമസിയ്ക്കുന്നതീ നാട്ടില്‍
കന്നിനിലാവും ഇളം വെയിലും വന്നു
ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചു ഞങ്ങളുറങ്ങും, ഉറക്കത്തില്‍
ഒന്നേ, കരളിന്‍ മോഹം.
ഒന്നിച്ചുണരും, ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍
ഒന്നേ, മിഴികളില്‍ ദാഹം

10.4.15

പാബ്ലോ നെരൂദയുടെ കവിതകള്‍




ഏറ്റവും ദു:ഖ ഭരിതമായ വരികള്‍
===========================================
Tonight I can Write the Saddest Lines : Pablo Neruda
വിവര്‍ത്തനം: ബാലചന്ദ്രന്‍ ചുള്ളിക്കാട്


കഴിയുമീ രാവെനിയ്‌ക്കേറ്റവും ദു:ഖ
ഭരിതമായ വരികള്‍ എഴുതുവാന്‍
ശിധിലമായ് രാത്രി, നീലനക്ഷത്രങ്ങള്‍
അകലെയായ് വിറ കൊള്ളുന്നൂ, ഇങ്ങനെ

ഗഗന വീഥിയില്‍ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാ മാരുതന്‍ പാടുന്നു
കഴിയുമീ രാത്രി ഏറ്റവും വേദനാ ഭരിതമായ
പദങ്ങള്‍ ചുരത്തുവാന്‍

അവളെ ഞാന്‍ പണ്ട് പ്രേമിച്ചിരുന്നെന്നെ
അവളും എപ്പഴോ പ്രേമിച്ചിരുന്നിടാം
ഇത് കണക്കെത്ര രാത്രികള്‍ നീളെ ഞാന്‍
അവളെ വാരിയെടുത്തിതെന്‍ കൈകളില്‍

അതിരെഴാത്ത ഗഗനത്തിനു കീഴില്‍,
അവളെ ഞാനുമ്മ വച്ചു, തെരു തെരെ
മതിമറന്നെന്നെ സ്‌നേഹിച്ചിരുന്നവള്‍
അവളെയും ഞാന്‍ പലപ്പോഴും സ്‌നേഹിച്ചു

പ്രണയ നിര്‍ഭരം നിശ്ചല ദീപ്തമാം
മിഴികളെ, ആരും മോഹിച്ചു പോയിടാം
കഴിയുമീ രാത്രി ഏറ്റവും സങ്കട
ഭരിതമായ വരികള്‍ കുറിയ്ക്കുവാന്‍

കഴിയുമെന്നേയ്ക്കുമായവള്‍ പോയതും
ഇനിയവള്‍ എന്റെയല്ലെന്നും ഓര്‍ക്കുവാന്‍
നിശവിശാലം, അവളുടെ വേര്‍പാടില്‍
അതിവിശാലമാകുന്നത് കേള്‍ക്കുവാന്‍

ഹിമകണങ്ങളാ പുല്‍ത്തട്ടിലെന്നപോല്‍
കവിത, ആത്മാവില്‍ ഇറ്റിറ്റു വീഴുന്നു
അവളെ നേടാത്ത രാഗം നിരര്‍ത്ഥതമായ്,
ശിധിലമായ് രാത്രി, എന്നോടൊത്തില്ലവള്‍

അഴലുകളിത്ര മാത്രം
വിജനത്തില്‍, അതി വിദൂരത്തില്‍
ഏതൊരാള്‍ പാടുന്നു

അരികിലേയ്‌ക്കൊന്നണയുവാനെന്നപോല്‍
അവളെയെന്‍ കാഴ്ച തേടുന്നു പിന്നെയും
അരികിലില്ലവള്‍, എങ്കിലുമെന്‍ മനം
അവളെ ഇപ്പോഴും തേടുന്നു

അന്നത്തെ നിശയും
ആ വെണ്‍ നിലാവില്‍ തിളങ്ങുന്ന
മരനിരകളും
മാറിയില്ലെങ്കിലും
ഇനിയൊരിയ്ക്കലും നമ്മളന്നത്തെയാ
പ്രണയിതാക്കളല്ല,
എത്ര മേല്‍ മാറി നാം

ഇനിയൊരിയ്ക്കലും
സ്‌നേഹിയ്ക്കയില്ല ഞാന്‍
അവളെയെന്നത് നിശ്ചയം, എങ്കിലും
അവളെ, എത്ര മേല്‍ സ്‌നേഹിച്ചിരുന്നു ഞാന്‍

വിഫലം ഒമാലിന്‍ കേള്‍വി ചുംബിയ്ക്കുവാന്‍
വിറയ കാറ്റിനെ തേടിയെന്‍ ഗദ്ഗദം
ഒടുവില്‍ അന്ന്യന്റെ , അന്ന്യന്റെയായവള്‍
അവളെ ഞാനുമ്മ വെച്ച പോല്‍ മറ്റൊരാള്‍

അവളുടെ നാദം,
സവര്‍ണ ദീപ്തമാം മൃദുല മേനി,
അനന്തമാം കണ്ണുകള്‍...
ഇനിയൊരിയ്ക്കലും സ്‌നേഹിയ്ക്കയില്ല ഞാനവളെ
എങ്കിലും സ്‌നേഹിച്ചു പോയിടാം...!

പ്രണയം അത്രമേല്‍ ഹ്രസ്വമാം
വിസ്മൃതി അതിലും എത്രയോ ദീര്‍ഘം
ഇതുപോലെ, പല നിശകളില്‍
എന്റെയീ കൈകളിലവളെ വാരിയെടുക്കയാലാകണം,
ഹൃദയം ഇത്രമേല്‍ ആകുലമാകുന്നത്
അവളെ എന്നേയ്ക്കുമായി പിരിഞ്ഞതില്‍

അവള്‍ സഹിപ്പിച്ച ദു:ഖ ശതങ്ങളില്‍
ഒടുവിലത്തെ സഹനമിതെങ്കിലും
ഇതുവരേയ്ക്കവള്‍ക്കായി കുറിച്ചതില്‍
ഒടുവിലത്തെ കവിതയിതെങ്കിലും
കഴിയുമീ രാവെനിയ്‌ക്കേറ്റവും സങ്കട
ഭരിതമായ വരികള്‍ കുറിയ്ക്കുവാന്‍

2.9.14

ഓണപ്പുടവ [കവിത]












ഓണമാണിന്ന്, പൊന്നും ചിങ്ങത്തിന്റുത്രാടമാ-
ണോമനേ, ജന്മാന്തരപ്പുണ്യമായ്ക്കരുതാം ഞാൻ .
ഇന്ന് നീ വാങ്ങിത്തന്ന കയ്യാമം ധരിച്ചു ഞാൻ
കന്ന്യകേ , കിനാക്കളെ കൈകൊണ്ടു ഞെരിച്ചീടാം

കണ്ണാന്തളിപ്പൂക്കൾ; കണ്ണീരും കയ്യുമായി
കാതങ്ങൾ താണ്ടി വന്നി-ന്നെന്നേ  തിരയുമ്പോൾ,
കൈലാസഹിമാലയ സാനുവിൽ നിന്നു നീയും
കൈനീട്ടി  വിളിയ്ക്കുന്നു, കാമിനീ വന്നോട്ടെ ഞാൻ!

ഓണമാണിന്ന്, പൊന്നും ചിങ്ങത്തിന്റുത്രാടമാ-
ണോമനേ, ജന്മാന്തരപ്പുണ്യമായ്ക്കരുതാം ഞാൻ
ഈ ഓണപ്പുടവയ്ക്ക് പകരം തരാം, നിന്റെ
അധരത്തിലരുമയായ് ഒരു ചുംബനം,പൊന്നേ

ഒരുമിച്ചു ശയ്യാതല്പമൊരുക്കേണം, നീയിന്നെന്റെ
വിരിമാറിൽ മുത്തമിട്ട് , രക്തത്തെ കുടിയ്ക്കേണം.
ശമിയ്ക്കട്ടെ ദാഹം, നിന്റെ സ്വന്തമാണെന്നും പൊന്നേ
ശയ്യകൾ നടുങ്ങട്ടേ  താണ്ഡവം തുടങ്ങട്ടെ !
******************************************
ഓണമാണിന്ന്, പൊന്നും ചിങ്ങത്തിന്റുത്രാടമാ-
ണോമനേ, ജന്മാന്തരപ്പുണ്യമായ്ക്കരുതാം ഞാൻ
ഇന്ന് നീ വാങ്ങിത്തന്ന കാവിപ്പുതപ്പിനുള്ളിൽ
കന്ന്യകേ , കിനാക്കളെ പുതപ്പിച്ചു കിടത്തീടാം

കണ്ണാന്തളിപ്പൂക്കൾ കണ്ണീരും കയ്യുമായി
കാതങ്ങൾ താണ്ടി വന്നിന്നെന്നെ തിരയുമ്പോൾ,
കൈലാസഹിമാലയ സാനുവിൽ നിന്നു നീയും
കൈനീട്ടി  വിളിയ്ക്കുന്നു, കാമിനീ വന്നോട്ടെ ഞാൻ!

9.3.12

കയ്യെത്തും ദൂരത്ത്...ഭാഗം 28 ( In a Reachable Distance...Part 28 )

( ഭൈരവന്‍ മാധവ്‌  )
എനിയ്ക്ക് തല ചുറ്റുന്നതുപോലെ തോന്നി.പഹയത്തി രാസായുധം പ്രയോഗിച്ചത് ഒരു ശീല്‍ക്കാര ശബ്ദത്തിന്‍റെ അകമ്പടിയോടുകൂടി ആയിരുന്നു. ഭ്യൂം എന്ന വേഗത്തിൽ പാഞ്ഞുപോയ ആ പ്യൂഷോട്ടിന്റെ റിഥം കണ്ട്രോൾ ചെയ്യാൻ അവൾ ആവതു പണിപ്പെടുന്നുണ്ടായിരുന്നു. ആ സമയത്ത്, ആ മുഖത്തു മിന്നിമറഞ്ഞ ഭാവഹാവാദികളിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണെ. വല്ലത്തൊരു ദുർഗന്ധം അവിടെ നിറഞ്ഞു. അന്നു രാവിലെയാണ് എന്റെ കഷ്ടകാലത്തിനു അൽ മാന്നാർ ഹോസ്പിറ്റലിലെ ആയുർവേദ,കവിതാ ഡോക്ടർ, തന്ന ക്ഷീരബല വലിച്ച് എന്റെ മൂക്കടപ്പ് മാറ്റിയത് എന്ന ഒറ്റ കാരണം കൊണ്ട്,ഈ വാസന ഏറ്റവും കൂടുതൽ ആക്രമിച്ചതു എന്റെ നാസാരന്ധ്രങ്ങളെ ആയിരുന്നു.
അവിടെനിന്നു രക്ഷപ്പെടുന്നതിനുവേണ്ടി ഞാൻ ഇലയ്ക്കും മുള്ളിനും കേടുവരാത്ത രീതിയിൽ ചോദിച്ചു:
മാധവിക്കുട്ടീ..ഈ ഫ്ലോറിൽ ടോയിലെറ്റ്  ഉണ്ടാവുമോ....?”
ടോയിലറ്റു കാണിച്ചുതരുകയോ, അല്ല്ലെൻകിൽ സ്വയം റ്റോയിലറ്റിൽ പോയി ഈ ചീമുട്ടയുടെ ഗന്ധമുള്ള ഗ്യാസ്  ക്ലോസറ്റിൽ നിറച്ചു ഫ്ലഷ് ചെയ്യുകയോ ചെയ്യുന്നതിനുപകരം അവൾ പറഞ്ഞത് എന്താണെന്നറിയാമോ...?
“ഞാൻ എത്ര തവണ പറഞിട്ടുണ്ട് ജ്യോതീ, എന്നെ മാധവിക്കുട്ടി എന്നു വിളിയ്ക്കരുത് എന്നു. മാധവിക്കുട്ടി എന്നു വിളിയ്ക്കണം എന്നു തോന്നുമ്പോൾ, തെന്റെ ഹൈറേഞ്ചിലുള്ള വല്ല്യമാമന്റെ ആ പല്ലുപൊങ്ങിയ ഭാര്യയില്ലേ,അവരെ പോയി വിളിച്ചോണം...മാധവിക്കുട്ടിയാണു പോലും.എനിയ്ക്കു അത്രയ്ക്കു പ്രായവും ആയിട്ടില്ല, എന്റെപ്പൻ ഇട്ട നല്ല സുന്ദരമായ ഒരു പേരും എനിയ്ക്കുണ്ട്.“
കാര്യം ശരിയാണ്.അവളുടെ അപ്പൻ പരവൻ മാധവന്‍ , ക്ഷമിയ്ക്കണം ഭൈരവൻ മാധവ്‌  എന്നേ അദ്ദേഹത്തെ വിളിയ്ക്കാവൂ,അവൾക്കിട്ട സുന്ദരമായ പേര്, സന്ധ്യ എന്നായിരുന്നു. പരവൻ മാധവന്‍റെ മോളാണെടീ മോളീ നീ എന്നു അവളെ നിരന്തരം ഓർമ്മപ്പെടുത്താൻ, ഞാൻ കണ്ടുപിടിച്ച ഒരു ഉപായമായിരുന്നു, ഈ മാധവിക്കുട്ടി എന്ന ചെല്ലപ്പേര്. ഞങ്ങളുടെ വീടിനും പറമ്പിനും മുകളിൽ ഒരു വലിയ കോളനി ഉണ്ടായിരുന്നു. തെങ്ങുകയറ്റം ആയിരുന്നു അവരുടെ കുലത്തൊഴിൽ. ഇ എം എസ്സിനു മുദ്രാവാക്യം വിളിച്ചു വിളിച്ച് അവർ പിൽക്കാലത്ത് വലിയ പരിഷ്കാരികൾ ആയി മാറി. ഇന്നിപ്പോൾ സന്ധ്യയുടെ മൂന്നാറിലുള്ള മുറുക്കാൻകടയിൽ ഇളനീർ ഇട്ട്, വെട്ടിക്കൊടുക്കുന്നതിനും മറ്റുമായി നിർത്തിയിരിയ്ക്കുന്നത്, പണ്ട് പേഷ്കാരായിരുന്ന വിശ്വനാധൻ നായരുടെ കൊച്ചുമകൾ ലതാകുമാരിയെ ആണ്. ലതാകുമാരി ത്രിശൂർ കാർഷിക സർവ്വകാലാശാലയിൽ നിന്നു തെങ്ങുകയറ്റയന്ത്രം ഉപ്യോഗിച്ചു തെങ്ങുകയറാനും കരിയ്ക്കുവെട്ടാനും ഉള്ള ബിരുദാനന്ദര ബിരുദം നേടി മണ്ടെലി രോഗം ബാധിച്ച തെങ്ങുകളിൽ നോക്കി നെടുവീർപ്പിട്ടുകോണ്ട് ഒരു ദിവസം കൊച്ചുതോട്ടിൽ നിന്നു കഷ്ടിച്ച് ഒരു ഒറ്റമുണ്ടുമാത്രം ഉടുത്തുകൊണ്ട് കുളിയ്ക്കുന്ന നേരത്തിൻകലാണ്, അവളുടെ ശരീരത്തിലെ പോഷകാഹാരക്കുറവ്, ഭൈരവൻ മാധവിന്റെ ശ്രദ്ധയിൽ പെട്ടത്. അപ്പോള്‍ തന്നെ കുളിക്കടവില്‍ ചെന്ന് മാധവ്‌ അവളോടു ചോദിച്ചു: “ലതക്കുഞ്ഞേ...കുഞ്ഞിനെ ഞാന്‍ മൂന്നാലു ദിവസ്സമായി ശ്രദ്ധിയ്ക്കുന്നു. ഒന്നിനൊന്നു ക്ഷീണിച്ചു വരുന്നതല്ലാതെ, ഒരു മേല്‍ ഗതി കാണുന്നില്ലല്ലോ...”
“ഫാ...അസത്തെ. കുളിക്കടവില്‍ വന്നാണോ നീ ഗതിവിഗതികള്‍ ശ്രദ്ധിയ്ക്കുന്നത്. എന്‍റെ മേല്ഗതിയും കീഴ്ഗതിയും ഒക്കെ ശ്രദ്ധിയ്ക്കാന്‍ വേറെ ചുണയുള്ള ആണുങ്ങള് നാട്ടില്‍ ഉണ്ട്. എന്‍റെ ആങ്ങളമാരാരെന്കിലും ഇത് കണ്ടാല്‍ നിന്‍റെ @#*&# ചെത്തി പട്ടിക്കിട്ടുകൊടുക്കും. മൈന്‍ഡിറ്റ്‌.”
ആക്ച്വലി, ഒരു തെറ്റിദ്ധാരണയുടെ പുറത്താണ്, ലതാകുമാരി ഇങ്ങനെ ആട്ടിയത്. കുമാരി കരുതിയത്‌, തന്റെ ശുഷ്കമായ മുലകള്‍ രണ്ടും ഒരു സപ്പോര്‍ട്ടില്ലാത്ത രീതിയില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടിട്ടാണ് മാധവ്‌, മേല്ഗതി ഇല്ല എന്ന് പറഞ്ഞത് എന്നായിരിയ്ക്കും. വല്ലാതെ തെറ്റിദ്ധരിച്ചു അവള്‍. മാധവ്‌ പിന്നീട് നയത്തില്‍ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിയപ്പോള്‍, ലതാകുമാരി അല്‍പം തണുത്തു ചാര്‍ജ്ജായി. പിന്നെ അവിടെ നടന്നത് ഒന്നും പറയുന്നില്ല. ഡി.സി ബുക്സിലെ ശ്രീകുമാർ സാർ ഈ നോവല്‍ റിജക്ടു ചെയ്യുകയാണെങ്കിൽ, ഞാന്‍ ആ അദ്ധ്യായവും കൂടി എഴുതിച്ചേര്‍ത്ത്, ഇത് പുരോഗമന കലാ സാഹിത്യ സംഘത്തിൽ  കൊടുക്കും, പബ്ലീഷ് ചെയ്യാന്‍.അല്ല പിന്നെ.!
ഏതായാലും, അന്ന് വൈകിട്ട് തന്നെ മാധവ്‌ മോളുമായി ഫോണില്‍ ബന്ധപ്പെട്ട്, ലതാകുമാരിയ്ക്ക് മൂന്നാറിലെ കടയില്‍ ജോലി ശരിയാക്കി. ഇളനീരിന്റെ പണിയും പിന്നെ മന്മഥന്‍ ചേട്ടന്‍റെ അല്ലറചില്ലറ പണികളും.  കഴിഞ്ഞു. ഭാരിച്ച ജോലികളോ വേലകളോ ഇല്ല. വൈകുന്നേരം കടയടയ്ക്കുംപോള്‍ ഒരു ഇരുന്നൂറിന്റെ പിടയ്ക്കുന്ന നോട്ട്, കയ്യിൽ കിടക്കും.
സന്ധ്യയുടെ ഈ വെടിമരുന്നു പ്രയോഗത്തിലൂടെ സത്യത്തില്‍ ഞാന്‍ തളര്‍ന്നു വീഴുന്നതിനുപകരം ഉണര്‍ന്ന്, ഉഷാറാവുകയാണ് ഉണ്ടായത്. ഓര്‍മ്മയില്‍ പൊടിപിടിച്ചുകിടന്നിരുന്ന ഈ ഓര്‍മ്മകളെല്ലാം ഒരു നിമിഷം കൊണ്ടു സട കുടഞ്ഞെണീറ്റു.
പരവന്‍ മാധവനും ഞാനും തമ്മിലുള്ള ശത്രുത എനിയ്ക്ക് പത്തുവയസ്സുള്ളപ്പോൾ തുടങ്ങിയതാണ്. അതിനാസ്പദമായ സംഭവം, പ്രിയമോള് കുളിയ്ക്കുന്നിടത്ത് ഒളിഞ്ഞു നോക്കാന്‍ പോയതിനെ തുടര്‍ന്നുണ്ടായ ഒരു ക്ലാഷ് ആണ്.  മഞ്ഞപ്പള്ളിലെ ചെറിയാന്‍  മാപ്ലയുടെ  ഭാര്യ മീനാക്ഷിയുടെ ഇളയമകൾ പ്രിയ അന്ന് ചിറക്കടവ് സെയിന്റ് ജോസഫ് സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർധിനി ആയിരുന്നു.

(തുടരും)


13.2.12

കയ്യെത്തും ദൂരത്ത്...ഭാഗം 40 ( In a Reachable Distance…Part 40)


ആഡാമറ്റത്ത്  സോക്രട്ടീസ്

കൊച്ചുതോടും വലിയതോടും സംഗമിയ്ക്കുന്നതിനടുത്തായി, ഒരു കവലയുണ്ട്. കൊച്ചുതോടിനു കുറുകെ ഒരു കോൺക്രീറ്റ് പാലവും. പാലത്തിൽ , ഗവർമെന്റിന്റെ പരിമിതികൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി,  പി ടബ്ലിയൂ ഡി വകയായി, മഞ്ഞക്കളറുള്ള  നാകപ്പലകയിൽ,
 “പത്തു ടണ്ണിൽ കൂടിയ ഭാരം നിരോധിച്ചിരിയ്ക്കുന്നു “ എന്നെഴുതി കെട്ടിത്തൂക്കിയ നിലയിൽ ഒരു ബോർഡ് കിടന്ന് ആടാറുണ്ടായിരുന്നു.
 റോഡ് ആരും ഉണ്ടാക്കണ്ട കാര്യമില്ല. എവിടെയെൻകിലും ഒരു തോടുണ്ടെൻകിൽ അതിന്റെ കരയോടു ചേർന്ന് റോഡ് ഉണ്ടായിക്കോളും. പക്ഷെ  ബ്രിഡ്ജിന്റെ  കാര്യം അങ്ങിനെയല്ല. അതുണ്ടാക്കണമെൻകിൽ സിമന്റും മണലും മേസ്തിരിയും മെയ്ക്കാഡും വേണം. പീ ടബ്ലിയൂ ടി വേണം. പീ ടബ്ലിയൂ ഡി വേണമെൻകിൽ  അണ്ടർസിയറന്മാരും ഓവർസിയറന്മാരും വേണം. നല്ല പടിപ്പും പത്രാസുമുള്ള  എഞ്ചിനീയർമാരു  വേണം. അവർക്കു ശമ്പളം കൊടുക്കുന്ന ഗവർമെന്റും കിമ്പളം കൊടുക്കുന്ന കരാറുകാരും വേണം. അവർ ഇൻസ്പെക്ഷനു വരുമ്പോൾ, കുട ചൂടിച്ചു നിർത്താനും ചവയ്ക്കാനുള്ള ചൂയിഗവും ബബിൾഗവും മറ്റും വായിലിട്ടു കൊടുക്കാനും കാര്യപ്രാപ്തിയുള്ള സുമുഖരായ ചെറുബാല്യക്കാർ വേണം.
പക്ഷെ, റോഡ് ആരും ഉണ്ടാക്കേണ്ട കാര്യമില്ല. അത്, അങ്ങ് ഉണ്ടായിക്കോളും. കൊച്ചുതോടിന്റെ ഇരുകരകളിലുമായി താമസിച്ചുപോന്നിരുന്ന, ഏതു കൊച്ചുകുഞ്ഞിനും അറിയാം, റോഡുകൾ ഉണ്ടാകുന്നതെങ്ങിനെ എന്ന്.  മുഴുത്ത മാറിടവും ചന്ദിയും ഉള്ള പെണ്ണുങ്ങളാണ്, റോഡുപണി തുടങ്ങി വയ്ക്കുന്നത്. തീരെ ചെറിയ മുലകളും, അകത്തേയ്ക്കു തേമ്പിയ ചന്തിയും ഉള്ള പെണ്ണുങ്ങൾ, പൊതുവേ വീട്ടുമുറ്റത്തുള്ള കിണറ്റിൽ നിന്നു വെള്ളം കോരി, അതിനടുത്തായി ചീമക്കൊന്നയിൽ പനയോല മേഞ്ഞ മറപ്പുരകളിൽ നിന്നു കുളിയ്ക്കാനാണ് ഇഷ്ടപ്പെടാറ്.  മറ്റവളുമാർ കുളിയ്ക്കാൻ മുട്ടുമ്പോൾ, കയ്യിൽ കിട്ടുന്ന കുറേ വിഴുപ്പും കക്ഷത്തിൽ വച്ച്, കുറച്ച് ചെമ്പരത്തി ഷാമ്പൂവും പിയേർസ് സോപ്പുമെടുത്ത് ഒരു പോക്കാണ്, തോട്ടിലേയ്ക്ക്. ഇവരിൽ ഭൂരിഭാഗം പെണ്ണൂങ്ങളും എക്സിബിഷനിസം എന്ന മാരകരോഗത്തിന് അടിമകൾ ആയിരുന്നു. ഇവരെ ചികിത്സിച്ചു ഭേദമാക്കുമെന്ന് ദൃഡപ്രതിജ്ഞയും ദൈവനാമത്തിലുള്ള പ്രതിജ്ഞയും എടുത്തു നടന്നിരുന്ന ചില തവളപിടുത്തക്കാർ കടവുകളിൽ നിന്ന് കടവുകളിലേയ്ക്ക്, രോഗികളെ അന്വേഷിച്ച് പദയാത്ര ചെയ്തുവന്നിരുന്നു. ഇന്നു കാണുന്ന, പൊടിപ്പും തൊങ്ങലുമുള്ള കൊടുങ്ങൂർ മണിമല റോഡിന്റെ ബീജവാപം ചെയ്തത് ഈ  ഫ്രോഗ് വേട്ടക്കാരന്മാർ ആണെന്നാണ് ഞങ്ങൾ ഉറച്ചുവിശ്വസിയ്ക്കുന്നത്.
കൊച്ചുതോടിനു കുറുകെ കോൺക്രീറ്റ് പാലം വരുന്നതിനു മുമ്പ്, ഞങ്ങൾ ആ കവലയെ കലാനിലയം കവല എന്നാണ് വിളിച്ചിരുന്നത്. കാരണം ആസ്ഥലത്താണ് ലോകത്തുള്ള സകലമാന യക്ഷികളും മറുതകളും സ:സുഖം വസിച്ചുവന്ന, പോടുപിടിച്ച് ഉള്ളു പൊള്ളയായ ഒരു ജ്യാക്ക്ഫ്രൂട്ട് മരം നിലനിന്നിരുന്നത്. മണിമല ന്യൂ സ്റ്റാർ തീയറ്ററിൽ നിന്ന്  “അവളുടെ രാവുകൾ“ സിനിമയുടെ സെക്കൻഡ് ഷോ കഴിഞ്ഞ് ഞാനും കിഴക്കേമുറിയിലെ പ്രസാദും കൂടി മടങ്ങുമ്പോൾ, വെളുത്ത സാരിയുടുത്ത ഒരു യക്ഷി അവിടെവച്ച്, ഞങ്ങളോട് ചുണ്ണാമ്പു ചോദിച്ചിട്ടുണ്ട്. ഭാഗ്യത്തിന് അന്ന് ഞങ്ങളുടെ കയ്യിൽ ഒരു തരി ചുണ്ണാമ്പുപോലും ഉണ്ടായിരുന്നില്ല. അമ്മച്ചിപ്ലാവിനുചുറ്റും ഉരുത്തിരിഞ്ഞുവന്ന കഥകൾ കോർത്തിണക്കിയാണ്, പിൽക്കാലത്ത് കലാനിലയം സ്ഥിരം നാടകവേദിക്കാര്  “രക്തരക്ഷസ്സ്”  എന്ന പേരിൽ പ്രശസ്തമായ സ്ഥിരം നാടകം രചിച്ചത്.
കോൺക്രീറ്റുപാലം പണി തുടങ്ങിയപ്പോൾ അമ്മച്ചിപ്ലാവ്, മുറിച്ചുമാറ്റേണ്ടി വന്നു. പാലം തീർന്നപ്പോൾ പൌരസമിതിക്കാർ എല്ലാവരും കൂടി ഒരു തീരുമാനമെടുത്തു. പണ്ടുണ്ടായിരുന്ന തെങ്ങിന്തടിപ്പാലത്തിൽക്കൂടി നടന്ന്, ആളുകൾ ഒത്ത നടുക്കെത്തുമ്പോൾ, ചുമ്മാ ഷയിൻ ചെയ്യാനായി വല്ലാത്ത ഒരു ആട്ടം ആടുമായിരുന്നു, ആ പാലം. ഇനിയിപ്പോൾ ഇങ്ങനെയൊരു ആട്ടം ഉണ്ടാകും എന്നു പേടിയ്ക്കണ്ട. മാത്രവുമല്ല, മാഡവും മറുതയും ഒക്കെ ഇപ്പോൾ വേറെ ആവാസവ്യവസ്ഥ തേടി പോയിട്ടുണ്ടാവും. അതുകൊണ്ട്, കവലയുടെപേര് ഇനിമുതൽ “ആഡാമറ്റം കവല” എന്ന പേരിൽ അറിയപ്പെടും. അമ്മച്ചിപ്ലാവ് നിന്ന സ്ഥലത്തോടു ചേർന്ന്  “ സമഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് “ എന്ന പേരിൽ  ഡി.വൈ.എഫ്.ഐയുടെ ഒരു യൂണിറ്റ് തുടങ്ങണം.
തുടങ്ങി. ഞങ്ങൾ ഓണത്തിനു നാടൻ പന്തും ക്രിസ്മസ്സിന് കരോളും കുളത്തിൻകൽ മൂർത്തിയുടെ ഉത്സവത്തിന് കുലുക്കിക്കുത്തും കളിച്ചു. കാശുവെച്ചു ചീട്ടുകളിച്ചു. ആ കാശുകൊണ്ടുപോയി പൊടിമറ്റം ഷാപ്പിൽ ബില്ലടച്ചു. പന്തംകൊളുത്തിപ്രകടനങ്ങളും മനുഷ്യമതിൽ പരിപാടികളും നടത്തി. അങ്ങനെ നാടിന്റെ മുഖശ്ചായ മാറി .  കൊച്ചുതോടു സിവിലൈസേഷനേക്കുറിച്ച് റിസേർച്ചു ചെയ്യാൻ അങ്ങ് ശീമയിൽനിന്ന് സായിപ്പന്മാർ വന്നു. വിജയാ രാഘവൻ നായരുടെ കടയിൽ കൂടുതൽ ഉഴുന്നുവടയും സുഹിയനും ഉണ്ടമ്പൊരിയും ഉണ്ടാക്കുന്നതിനായി പാണ്ടിക്കാരെ കൊണ്ടുവന്നു.
പോളീടെക്നിക്ക് പാസ്സായി പൂനായിലോട്ടു തീവണ്ടി കയ്യറുന്നതുവരെ , കഴിയുന്ന വിധത്തിൽ ഞാനും ഇതിലൊക്കെ പൻകെടുത്തിട്ടുണ്ട്. പൂനായിൽ അന്നെനിയ്ക്ക് 700 രൂപ ശമ്പളവും ഒരു ചേരിപ്രദേശത്ത് താമസസൌകര്യവും ഒണ്ടായിരുന്നു. ഇതൊക്കെ എനിയ്ക്കു വെച്ചുനീട്ടിയത്, ഓലിക്കരയിലെ ജോർജ്ജു സാർ ആണ്. ആദ്യമായി അവധിയ്ക്കു നാട്ടിൽ ചെന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു. മൂലേപ്ലാവു മണൽപ്പുറത്ത്, ശിവരാത്രിമഹോത്സവം കേമമാക്കാൻ എന്തെൻകിലും കാര്യമായി സംഭാവന കൊടുക്കണം എന്ന് അവർ പറഞ്ഞു. ഞാൻ വല്യകാര്യത്തിൽ ഒരു നൂറുരൂപാനോട്ടെടുത്തു കൊടുത്തിട്ടും അവരുടെ മുഖം തെളിഞ്ഞില്ല. പോളീടെക്നിക്കിലൊക്കെ പടിച്ചതുകൊണ്ട്, എനിയ്ക്ക് അന്നു പാലം പണിയ്ക്കുവന്ന ഓവർസിയറിന്റെ വരുമാനമെൻകിലും കാണും എന്നാണ് അവർ കണക്കുകൂട്ടിയിരുന്നത്. പിരിവുകാർ പോയിക്കഴിഞ്ഞപ്പോൾ പരമകാരുണികനായ സോക്ക്രട്ടീസ് എന്നെ ഒരു മൂലയിലേയ്ക്കു മാറ്റിനിർത്തി പറഞ്ഞു:
 “ നൂറുരൂപ പോലും കൊടുക്കേണ്ടിയിരുന്നില്ല. കൂടിവന്നാൽ ഇവന്മാർ  ശിവരാത്രിയ്ക്ക്, അരവിന്ദാക്ഷമേനോന്റെ ഒരു ബാലേയും മുളമന ഗോവിന്ദൻ നമ്പൂതിരിയുടെ ഒരു മതപ്രസംഗവും വെയ്ക്കും. അതിനുവേണ്ടതിന്റെ  ഇരട്ടി  ഇതിനോടകം പിരിഞ്ഞുകിട്ടിയിട്ടുണ്ട്. ഇതുംകൊണ്ട് ഇവന്മാർ പൊടിമറ്റം ഷാപ്പിലോ, പൊൻകുന്നത്ത് ദൈവസഹായം ബാറിലോ പോകും. “
സമഭാവന ആർട്സ് ആന്ഡ് സ്പോർട്സ് ക്ലബ്ബിന്റെ പിൻഭാഗത്തുള്ള കുന്നിഞ്ചെരുവിലായിരുന്നു  സോക്ക്രട്ടീസിന്റെ വീട്. അന്ന്, തന്റെ നീണ്ടു നിബിഡമായിക്കിടന്ന വെള്ളിത്താടിയിൽ വിരലോടിച്ചുകോണ്ട്,  സോക്ക്രട്ടീസ്   തന്ന ആ ഗൈഡ് ലൈൻ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.

(തുടരും)

22.1.12

ബാലചന്ദ്രന്റെ ഗ്യാസ്...[ A Lunar Lulu Baby...]



ബാലചന്ദ്രന്റെ ഗസലുംഅതുപോലെ തന്നെ കയ്യെത്തും ദൂരത്തും. ഒരു നോവൽ കുറച്ചു സീരിയസ്സ്  ആയി എഴുതണം എന്നു വിചാരിച്ചിരുന്നതാണ്. എന്നാൽ, ഇപ്പോൾ തോന്നുന്നു, ഗൌരവമുള്ള എഴുത്തുകാർ ധാരാളം ഉള്ള സ്ഥിതിയ്ക്ക്, ഞാനും അവരുടെ ലയിൻ പിന്തുടർന്നാൽ, രക്ഷപ്പെടില്ല.
രണ്ടു നോവലുകളിലും മാനസ്സികനോവൽവേണ്ടുവോളം ഉണ്ട് എൻകിലും ഇത് രണ്ടും ഞാൻ ഒരു കോമഡി ട്രാക്കിൽക്കൂടിയാണ് ഓടിയ്ക്കാൻ ശ്രമിയ്ക്കുന്നത്. 
ആദ്യപടിയായി, “ ബാലചന്ദ്രന്റെ ഗസൽഎന്ന തലവാചകം മാറ്റി, “ബാലചന്ദ്രാസ് ഗ്യാസ്” എന്നാക്കിയിട്ടുണ്ട്. ഇതു പുസ്തകമാക്കുമ്പോൾ ചേർക്കാൻ ഒരു കവർ പേജ്, ഇന്നു ഡിസൈൻ ചെയ്തു. എങ്ങനെയുണ്ട് എന്നു നോക്കിയാട്ട്....

17.1.12

കയ്യെത്തും ദൂരത്ത്...ഭാഗം 29 ( In a Reachable Distance..Part 29 )


(കുഞ്ഞില്ലത്ത് ഭാരതീയ) 

നേരം പരപരാ വെളുക്കുന്നതിനുമുമ്പ് എഴുന്നേറ്റ് അടിച്ചുവാരി, തേച്ചുമിഴക്കി, കുറച്ചു ക്യാപ്സിക്കവും കാബേജും ക്യാരറ്റും വെട്ടിയരിഞ്ഞു വേവിച്ച്, അതിൽ കുറച്ച് മാഗ്ഗി നൂഡിത്സും ചേർത്ത് തിളപ്പിച്ച്, ഒരു ബ്രേക്ക് ഫാസ്റ്റുണ്ടാക്കി. കുളിയും പല്ലുതേപ്പും കഴിച്ചെന്നു വരുത്തി. തല തുവർത്തിക്കൊണ്ടു തന്നെ ജാമ്മുവാന്റെ കാലത്തു വാങ്ങിയ എന്റെ ഡെസ്ക് ടോപ്പ് കമ്പ്യൂട്ടർ ബൂട്ടിങ്ങിനിട്ടിട്ട് ഭാര്യയേയും മോനേയും വിളിച്ചെഴുന്നേപ്പിച്ച് മരുന്നും കൊടുത്തു. തലേന്നു രാത്രിയിൽ സപ്പോസിറ്റർ വച്ചിരുന്നതുകൊണ്ട്, മോന് റ്റെമ്പറേച്ചർ അല്പം കുറവുണ്ട്. അത്രയും ആശ്വാസം. അമ്മയും മോനും കമ്പിളിപ്പുതപ്പിലേയ്ക്കു മടങ്ങിയപ്പോൾ ഞാൻ വാച്ചിൽ നോക്കി. 6 മണി. ബൂട്ടിങ് ഏതാണ്ട് കഴിയാറായിരിയ്ക്കുന്നു. ലോഡിങ് നോഡ് ആന്റി വൈറസ്സ് .കീ മാൻ കീ ബോർഡ്ഗൂഗിൾ ഐ എം ഇകഴിഞ്ഞു. ഇനി ഗൂഗിൾ ക്രോമിൽ ക്ലിക്കു ചെയ്തിട്ട്, ഒരു കട്ടൻ കാപ്പിയുണ്ടാക്കി വരുമ്പോഴേയ്ക്കും സാധനം റെഡി ആയിരിയ്ക്കും. ഞാൻ എന്റെ ആദ്യത്തെ കപ്പു കാപ്പിയുമായി ഡെസ്ക്ടോപ്പിനു മുന്നിൽ ഇരുന്നു. മുഖപുസ്തകം തുറന്ന്, തലേന്ന് കിട്ടിയ ലൈക്കുകളും കമന്റുകളും എണ്ണിത്തിട്ടപ്പെടുത്തി. കഴിഞ്ഞ ഏതാനും ദിവസ്സങ്ങളായി, തരക്കേടില്ലാതെ പോകുന്നുണ്ട്. എന്റെകളിയിൽ അല്പം കാര്യംഎന്ന ലൈൻ , ക്ലച്ചുപിടിയ്ക്കുന്നുണ്ട്. ദിവസ്സം ഒരു പത്തുമുപ്പത് ലൈക്കുവച്ചു കിട്ടിയാൽ എന്താ കയ്ക്കുമോ? കാര്യം ഫേസ്ബുക്കിൽ എനിയ്ക്ക്, പത്തുനാലായിരത്തിൽ ചില്ല്വാനം ഫ്രണ്ട്സ് ഉണ്ടെകിലും പോസ്റ്റുകൾ കണ്ടെന്നു വയ്ക്കുന്നവർ, കൂടിവന്നാൽ ഒരു അമ്പതുപേർ കാണും. എന്നെ പൊക്കിപ്പറയുകയും
ആവശ്യമെൻകിൽ സഭ്യമായ ഭാഷയിൽ താഴ്ത്തിപ്പറയുകയും ചെയ്യുന്ന ഒരു 45 പേരെ ഞാൻ ക്ലോസ് ഫ്രണ്ട് ലിസ്റ്റിൽ ചേർത്തു വച്ചിട്ടുണ്ട്. ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടക്കുമ്പോൾ ഒരിറ്റ് ലൈക്കോ, ഒരു തരി കമന്റോ തരാൻ ഇവരൊക്കെയേ കാണൂ എന്നും എനിയ്ക്ക് നന്നായി അറിയാം. എൻകിലും ഇത്ര മനോഹരമായി കഥകളും കവിതകളും നോവലുകളും ലേഘനങ്ങളും നിരൂപണങ്ങളും എഴുതാൻ കഴിവുള്ള എന്റെ കൈകൾ, ഇങ്ങനെ ക്ലീനിംഗ് മോബും ലക്സ് ഡിറ്റർജന്റും ഉജാലയും മറ്റുമായി നിരന്തരം കോണ്ടാക്ടിൽ വന്നതുമൂലം ചൊറി പിടിച്ച്, ഏതാണ്ട്, പഴുക്കാറായി ഇരിയ്ക്കുന്ന കാര്യം, തെല്ലു ദു:ഖത്തോടെ ഓർമ്മിച്ച്, അലക്ഷ്യമായി, ഒരു നെടുവീർപ്പിട്ടു.
മുഖപുസ്തകം തുറന്നപ്പോള്‍ കണ്ട എല്ലാ ഗുഡ്മോറ്ണിങ്ങുകള്‍ക്കും മറുഗുഡ്മോറ്ണിങ് കൊടുത്തിട്ട്, കാമ്പുള്ള എന്തെങ്കിലും സാധനം, നല്ല ബാനറ് വാല്യൂ ഉള്ള ആരെങ്കിലും ഏഴുതിയിട്ടിട്ടുണ്ടെങ്കില്‍ എടുത്ത് ഷെയറു ചെയ്യാം എന്നു വച്ച്. തപ്പി തപ്പി, ഒടുവില്‍, മലയാളത്തിലെ പ്രമുഖ തിരക്കഥാ കൃത്തും സം‌വിധായകനും നോവലിസ്റ്റും, മനുഷ്യസ്നേഹിയും മാത്രമല്ല, മേലേപ്പറമ്പിലെ ആണ്‍ വീടു പോലെയുള്ള സൂപ്പറ് ഡ്യൂപ്പറ് സിനിമകളുടെ തിരക്കഥ എഴുതാന്‍ തക്ക നറ്മ്മബോധവും സാഹിത്യാഭിരുചിയും ഉള്ള ശ്രീ രഘുനാഥ് പലേരി സാറ് എഴുതി പോസ്റ്റ് ചെയ്തിരിയ്ക്കുന്ന മനോഹരമായ ഒരു കുഞ്ഞു നോട്ടു കണ്ടു. വാല്‍മീകിയും വ്യാസനും ഒക്കെ ലക്ഷക്കണക്കിനു പേജുകള്‍ ഉപയോഗിച്ച് എഴുതിവച്ച ഒരു വലിയ തത്വശാസ്ത്രം അദ്ദേഹം വളരെ ലളിതമായി ഒരു പത്തുപന്ത്രണ്ടു വരികളിലായി എഴുതി വച്ചിരിയ്ക്കുന്നു. ഇതു വായിച്ച്, ദു:ഖഭരിതമായിരുന്ന എന്‍റെ ഹൃദയം ആഹ്ലാദിച്ചു. ഈ ആഹ്ലാദം മറ്റുള്ളവറ്ക്കും കൂടി പങ്കുവയ്ക്കുന്നതിനും ((((((: പിന്നെഅതു പറയണോഅല്ലെങ്കില്‍ പറഞ്ഞേക്കാംഅദ്ദേഹത്തിന്‍റെ ചെലവില്‍ ആളാകുന്നതിനും..:)))))) ഞാന്‍ ആ പോസ്റ്റ്, പബ്ലിക് ഷെയറ് ചെയ്തു.
ആവേശം കൊണ്ട് ഒരു ഇന്‍ട്രോഡക്ഷന്‍ വേണ്ടി, ആ പോസ്റ്റില്‍ ശ്രീ. രഘുനാഥ് സാറ് എഴുതിയതില്‍ വച്ച്, ഏറ്റവും കാവ്യാല്‍മകം എന്ന് എനിയ്ക്കു തോന്നിയ രണ്ടുവരികള്‍ കോപ്പി പേസ്റ്റ് ചെയ്ത്, ഒപ്പം, എന്‍റെ വക ഒന്നു രണ്ടു വരികളും കൂടി എഴുതിയിട്ടു.
എന്‍റെ കഷ്ടകാലത്തിന്‍, കോപ്പി ചെയ്ത വരികള്‍ ഇന്‍വേറ്ട്ടഡ് കോമാസ്സില്‍ കയറ്റാന്‍ വിട്ടുപോയി.
ഇതു കണ്ടതും, കലി മൂത്ത സുദീപ് എന്‍ ക്രിഷ്ണപിള്ള വന്ന് ശരിയ്ക്ക് ഒരു പണി തന്നിട്ടുപോയി.
ഒരിയ്ക്കലും നേരിട്ടു കണ്ടിട്ടു കൂടി ഇല്ലാത്ത കുഞ്ഞില്ലത്ത് തീയനും എനിയ്ക്ക് എതിരാണ്. ഇവരു രണ്ടുപേരും ഒരുകാലത്തും എന്നെ ഫേസ് ബുക്കിൽ വളരാന്‍ സമ്മതിയ്ക്കുമെന്ന് തോന്നുന്നില്ല.
ദൈവത്തിന്‍റെ ഓരോരോ കളികള്‍!
(തുടരും.)

16.1.12

ആശാന്റെ നെഞ്ചത്തുകൂടി ഒരു യാത്ര...ഭാഗം 1 [ A Journey Across the Guru’s Chest...Part 1 ]


എഴുത്തിലെ മൗലികതയും പ്രതിധ്വനികളും...

ഞാൻ ജന്മം കൊണ്ട് ഒരു നായരാണെൻകിലും, കർമ്മം കൊണ്ട് ഒരു പിള്ളയാണ്.
അതും പിള്ളയിൽ മൂത്ത, കണക്കപ്പിള്ളമാരുടെ ജാതിയാണ്. ഈ പിള്ളസ്ഥാനം, എനിയ്ക്കു തായ് വഴിയായി കിട്ടിയതാണ്. എന്റെ അമ്മയും അമ്മാവന്മാരും തായ് വഴിയായി പിള്ളമാരും തന്തവഴി പണിയ്ക്കർമാരും ആയിരുന്നു. പരമരഹസ്യമായി ആണെൻകിലും ഞങ്ങൾ അന്നും എന്നും മരുമക്കത്തായ സമ്പ്രദായമാണ് പിന്തുടരുന്നത്. അതുകൊണ്ട്, സ്കൂളിൽ ചേർത്തപ്പോൾ, എനിയ്ക്കും “ജ്യോതികുമാർ വി എസ് പിള്ള” എന്നു പേരിട്ടു. പിന്നീട്, അല്പം മുതിർന്നപ്പോൾ ഞാൻ ഒരു പരമ കമ്മ്യൂണിസ്റ്റ് ആയി മാറുകയും നായർ സമൂഹത്തിൽ നിലനിന്നിരുന്ന മരുമക്കാത്തായസമ്പ്രദായത്തിനെതിരേ ശബ്ദമുയർത്തുന്നതിനായി ഗസറ്റിൽ പരസ്യം ചെയ്ത്, എന്റെ പേര് “ജ്യോതികുമാർ വി. എസ്. നായർ “ എന്നാക്കി മാറ്റുകയും ചെയ്തു.  ചില മാവോയിസ്റ്റുകാർ ചോദിച്ചു: “ എൻകിൽ പിന്നെ ഈ സർനെയിം എന്ന വാല് പൂർണ്ണമായും അങ്ങ് ഒഴിവാക്കാമായിരുന്നില്ലേ?
സലീം കുമാർ സ്റ്റയിലിൽ ഞാൻ പറഞ്ഞു: “ഏയ്, അതു പറ്റില്ലവലുതാകുമ്പോൾ എനിയ്ക്ക് അമേരിയ്ക്കൻ പാസ്പോർട്ടിന് അപേക്ഷിയ്ക്കാനുള്ളതാ
എന്റെ പിതാവും പിതൃസഹോദരിയും തായ് വഴിയായി, ഒരു സ്ഥാനമാനങ്ങളും ഇല്ലാത്ത വെറും നായരും, തന്തവഴിയായി കുറുപ്പന്മാരും ആയിരുന്നു. അതും, കുറുപ്പിൽ മുന്തിയ, നല്ല അസ്സല് പടക്കുറുപ്പന്മാർ. അതുകൊണ്ട്, ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കണം.
കാര്യം ഭൂമി മലയാളത്തിൽ, നാനാജാതി മതത്തിൽ പെട്ട ധാരാളം എഴുത്തുകാർ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്.  തികച്ചും മൌലികങ്ങളായ ഒട്ടനവധി രചനകൾ അവർ മലയാളത്തിന് സംഭാവന നൽകിയിട്ടുണ്ട്. എന്നിരുന്നാലും
എഴുത്തിലെ മൗലികതയും പ്രതിധ്വനികളും...“ എന്ന പരമ്പരയിലൂടെ ഈ മൌലികതയെക്കുറിച്ചുള്ള വിശകലനത്തിന്  വിധേയമാക്കുന്നത്  എഴുത്തിലെ നായർ സാന്നിധ്യം മാത്രമാണ്. കാരണം, ഈ പരമ്പര മൂലം, കുഞ്ഞുകുട്ടി പരാധീനങ്ങളുമായി ജീവിയ്ക്കുന്ന എനിയ്ക്ക്, എന്തെൻകിലും സംഭവിയ്ക്കും എന്ന സ്ഥിതി വന്നാൽ, നേരേ പെരുന്നയിൽ പോയി, സുകുമാരൻ മാമനോട് കാര്യം പറയും. ബാക്കിയൊക്കെ അവർ നോക്കിക്കൊള്ളും.
 എനിയ്ക്ക് ഇഷ്ടമായ ആ എഴുത്തുകാരിൽ ചിലർ:

മാണിക്കോത്ത് രാമുണ്ണി നായർ [ സഞ്ജയൻ ],
വടക്കേ കൂട്ടാല നാരായണൻ കുട്ടി നായർ [ വി കെ എൻ],
എം എൻ വിജയൻ മേനോൻ [ എം എൻ വിജയൻ ]
എം മധുസൂദനൻ നായർ,
എം.പി നാരായണ പിള്ള,
എം. കൃഷണൻ നായർ,
കാരൂർ നീലകണ്ഠപ്പിള്ള [ കാരൂർ ],
ഇടശേരി ഗോവിന്ദ നായർ  [ ഇടശേരി ],
പ്രിയദർശൻ നായർ [ പ്രിയദർശൻ ],
എം റ്റി വാസുദേവൻ നായർ [ എം റ്റി ],
സുദീപ് എൻ കൃഷ്ണപിള്ള [സുദീപ് ],
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്തത്ര നായന്മാർ, മലയാളസാഹിത്യത്തിനു നൽകിയ മൌലികമായ രചനകൾ ഏതൊക്കെയാണെന്നും അവരുടെ പൂർവ്വികരായ എഴുത്തുകാരെ അറിയാതെയാണെൻകിലും അനുകരിയ്ക്കുകയോ പ്രതിധ്വനിപ്പിയ്ക്കുകയോ ചെയ്തിട്ടുള്ളത് എവിടെയൊക്കെയാണെന്നും ഉള്ള വിശകലനങ്ങൾ വരും ലക്കങ്ങളിൽ പ്രതീക്ഷിയ്ക്കുക

14.1.12

മകരവിളക്ക് തെളിയിക്കുന്നത് മനുഷ്യർ ആണെങ്കിൽ അയ്യപ്പന്മാരുടെ ആവേശം കുറയുമോ...?

(Sabarimala Makara Jyothi)

നമ്മൾ, മനുഷ്യർക്ക് , കായികാഭ്യാസങ്ങളേക്കാൾ പഥ്യം ഇന്ദ്രജാലവും മഹേന്ദ്രജാലവും ആണോ..?

ഒരിയ്ക്കൽ ഒരു തെരുവോരത്ത്‌ ഒരു നാടോടി സർക്കസ്സ് കമ്പനിയുടെ വക സർക്കസ്സ് അഭ്യാസവും  ഒരു പ്രൊഫഷണൽ  മാജിക്‌ ഷോയും നടക്കുകയുണ്ടായി.
അതീവ കഠിനവും നിരന്തരവുമായ  സാധനയും പരിശീലനവും കൊണ്ട്   സിദ്ധിച്ച അഭ്യാസപ്രകടനങ്ങൾ,  സര്‍ക്കസ്സ്‌ കമ്പനിക്കാർ, ടിക്കറ്റു വയ്ക്കാതെ കാണിച്ചു കൊണ്ടിരുന്നപ്പോൾ,  കൂടുതൽ ആളുകൾ, തൊട്ടടുത്ത ഗ്യാലറിയിലെ മാജിക്‌ ഷോയ്ക്കുള്ള ടിക്കറ്റ്‌ എടുക്കാൻ  പണവുമായി  ക്യൂ നില്‍ക്കുന്നത്  കണ്ടു.
എന്നെ എന്‍റെ കണ്ണും കാതും മറ്റ് ഇന്ദ്രിയങ്ങളും കെട്ടി, കബളിപ്പിയ്ക്കാൻ ഒരു മജീഷ്യൻ തയ്യാറായാൽ,   അതെനിയ്ക്ക്, അത്യധികം ആസ്വാദ്യകരമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാണു...?
ഏതായലും, മകരവിളക്ക്, ഒരു വിളക്കല്ലേ...ദീപമല്ലേ...പ്രകാശമല്ലേ...?
അതു തെളിയിക്കുന്നത് മനുഷ്യനാണെൻകിലും, ആരെൻകിലുമൊരാളുടെ മനസ്സിലെ അന്ധകാരം നീക്കാൻ ആ പ്രകാശത്തിനു കഴിയുന്നു എൻകിൽ, എന്തിനു വെറുതെ വിമർശനശരങ്ങളുമായി, അതിന്റെ പിന്നാലെ കൂടണം..?
പിന്നെ,  യുക്തിവാദികളോട് , ഒരു ചോദ്യം. താഴെ കൊടുത്തിരിയ്ക്കുന്ന മൂന്നു ചിത്രങ്ങളിൽ, ആദ്യത്തെ ചിത്രത്തിൽ, നിങ്ങൾക്ക്, പിന്തിരിഞ്ഞു നടക്കുന്ന ഒരു പെൺകുട്ടിയെ കാണാൻ കഴിഞ്ഞോ...? ചിത്രം രണ്ടും മൂന്നും കൂടി കണ്ടു കഴിഞ്ഞിട്ട് പറയൂ...കാണുന്നതെല്ലാം സത്യമാണെന്ന് വിശ്വസിയ്ക്കാൻ കഴിയുമോ...?

11.12.11

കയ്യെത്തും ദൂരത്ത്...ഭാഗം 27 ( In a Reachable Distance...Part 27 )

( മണിക്കുട്ടി )

ബുർജ് ഖലീഫയിൽ വിക്ടോറിയാ സീക്രട്ടുകാരുടെ ക്യാറ്റ് വാക്കിങ് ഉണ്ടെന്നു കേട്ട്, വല്യ കാര്യത്തിൽ ഒരുങ്ങിക്കെട്ടി പോയി. അവിടെ ചെന്നപ്പോൾ വെണ്ടക്ക അക്ഷരത്തിൽ ഒരു ബോർഡ് “പ്രവേശനം പാസ്സുമൂലം നിയന്ത്രിച്ചിരിയ്ക്കുന്നു”
വാച്ചുമാന്റെ കയ്യേക്കാലേ പിടിച്ചു കെഞ്ചിയിട്ടും അയാൾ അകത്തേയ്ക്കു വിട്ടില്ല.
അമ്പതു രൂപയുടെ പെട്രോൾ അടിച്ചതു വെള്ളത്തി വരച്ചതുപോലെ ആയല്ലോ എന്നു കരുതി വിഷമിച്ചു നിൽക്കുമ്പോൾ ദാ പോകുന്നു, പഴയ ഒരു കാമുകിയും ഭർത്താവും.
മുങ്ങിച്ചാകാൻ പോകുന്നവന് ഒരു കച്ചിത്തുരുമ്പ് കിട്ടിയാലും മുറുകെപ്പിടിയ്ക്കും എന്നു പറയുന്നതുപോലെ, ഞാൻ അവളുടെ ഭർത്താവിനെ കയറി ഉറുപ്പടംഗം പിടിച്ചു.
ഒന്നും മനസ്സിലാകാതെ പാവം കുതറിയപ്പോൾ ഭാര്യ പറഞ്ഞു :  “ഭയപ്പെടണ്ട ചേട്ടാ, ന്റെ പഴയ ഒരു ക്ലാസ്സ്മേറ്റാഇപ്പോൾ ഡീസന്റായ ശരീരം വേണമെന്ന് വാശി പിടിച്ച് അറബ് എമിറേറ്റ്സുകളിൽ അലഞ്ഞു നടക്കുന്ന ഒരു സാധുവാഇദ്ദേഹത്തിന്റെ ആഗ്രഹം അടുത്ത കാലത്തൊന്നും സഫലമാകുമെന്നു എനിയ്ക്കു തോന്നുന്നില്ല.അല്ല. ചേട്ടൻ തന്നെ ഒന്ന് ആലോചിച്ചു നോക്കിക്കേ, ഇന്നത്തെ കാലത്ത് ഡീസെന്റായ ഒരു ശരീരം എവിടുന്ന്, എങ്ങനെ കിട്ടുമെന്ന് പറഞ്ഞാട്ടെ
ഞാൻ, എന്റെ ഭാര്യയും അവളുടെ ഭർത്താവും കാണാതെ, അവളുടെ ചന്തിയ്ക്ക് ഒരു കിഴുക്കു വച്ചു കൊടുത്തു. അപ്പോഴാണ്, സുച്ചിട്ടപോലെ  ഈ ചളപിള വർത്തമാനം ഒന്നു നിന്നത്.
ഇതിനോടകം, അവളുടെ ഭർത്താവിന്, കാര്യങ്ങളുടെ കിടപ്പുവശം ഒരു വിധം മനസ്സിലായി എന്ന് തോന്നുന്നു. ഏതായാലും അവളുടെ ഭർത്താവ് പിന്നെ കുതറിമാറാൻ ശ്രമിച്ചില്ല, നല്ല അനുസരണയുള്ള പട്ടിയേപ്പോലെ അടങ്ങി ഒതുങ്ങി നിന്നു. പെട്ടന്ന്, ഷോക്കടി ഏറ്റതുപോലെ എനിയ്ക്ക് പിടി വിടേണ്ടി വന്നു, കാരണം ഇവൻ ഒരു ഹോമോ ആണല്ലോ എന്ന കാര്യം അപ്പോഴാണ് ഞാൻ ഓർത്തത്. എനിയ്ക്കാണെൻകിൽ ഈ ഹോമോകളെ കാണുന്നതുകൂടി അലർജി ആണ്.
പിന്നെ മൂന്നു നാലു ദിവസ്സം തുമ്മിയും ചീറ്റിയും നടക്കേണ്ടി വരും.
എന്നാ ഒണ്ട്, എന്നാ ഇല്ല, എന്താ ഏതാ എന്നൊക്കെ ചോദിച്ച്, അവർ ബുർജ് ഖലീഫയിൽ എന്തിനാ വന്നതെന്ന് മനസ്സിലാക്കി.
സംഭവം ഇത്രേ ഉള്ളൂതൊട്ടടുത്ത ഒരു തട്ടിൽ ആണുങ്ങളുടെ ഒരു ഫാഷൻ പരേഡ് നടക്കുന്നുണ്ട്. ലെവൻ അതു കാണാൻ ഭാര്യയേയും കൂട്ടി ഇറങ്ങിയതാണ്. ശ്ശെടാഇതു കടുവയെ കിടുവ പിടിച്ചു എന്നു പറഞ്ഞതുപോലെ ആയല്ലോ എന്നോർത്ത്  തിരിച്ചും മറിച്ചും കൂട്ടി നോക്കിയിട്ടും ഒരു കാര്യം മാത്രം റ്റാലി ആകുന്നില്ല. ലെവൾ, അവിടെ എന്തു കാണാൻ പോകുവാ? ഇങ്ങനെ ആലോചിച്ചാലോചിച്ച് ഏതാണ്ടൊരു പത്തു സെക്കന്റുനേരം ഞാൻ തലപുണ്ണാക്കിയില്ല, അതിനു മുമ്പ് വീണ്ടും അവളുടെ വായ തുറക്കപ്പെട്ടു.
“ അല്ല ആൽമാവേ, അറിയാൻ വയ്യാഞ്ഞിട്ടു ചോദിയ്ക്കുവാ, ഈ പാവം ലീനാ ചേച്ചിയെ വിക്ടോറിയ സീക്റട്ടു കാണാൻ കൊണ്ടുവന്നത് എന്തുദ്ദേശത്തിലാ?”
ഞാനും ഭാര്യയും എന്തു കാര്യമുണ്ടെൻകിലും ആലോചിച്ചേ ചെയ്യാറുള്ളൂ.
അവൾ ആലോചിയ്ക്കും..ഞാൻ അതുപോലെ ചെയ്യും. അതാണ്, ഞങ്ങളുടെ ഒരു രീതി. പണ്ടത്തെ സ്വഭാവം ആയിരുന്നെൻകിൽ ഈ കോപ്പൊക്കെ ഇട്ടിട്ട് ഞാൻ വല്ല മരത്തിലും കയറി ഇരിയ്ക്കുമായിരുന്നു.
അതുകോണ്ടു തന്നെ എന്റെ എക്സ് തൊടുത്തുവിട്ട അലകുപാരയ്ക്ക് മറുപാരയായി നല്ല കാരിരുമ്പിന്റെ അലവാൻകു പാര എടുക്കാനും തൊടുക്കാനും പിന്നെ ഒട്ടും അമാന്തിച്ചില്ല.
ഞാൻ പറഞ്ഞു.
“മോളേ മണിക്കുട്ടിയേ...വിക്ടോറിയാക്കാര് അവരുടെ സീക്രട്ടുകൾ വെളിവാക്കുന്ന സമയത്ത് അവിടെ കൂടിയിരിയ്ക്കുന്ന പുരുഷപ്രജകളുടെ മുഖത്ത്, മിന്നിമായുന്ന ഭാവഹാവാദികൾ വിലയിരുത്തന്നിനു വേണ്ടിയാണ്, ഒരു ജേർണ്ണലിസം വിദ്യാർധിനി കൂടിയായ ലെവൾ വന്നിരിയ്ക്കുന്നത്, കേട്ടോനീ ചുമ്മാ ഹൈടെക്കുകാരെ ബ്ലൂ ചിപ്പു കാണിച്ചു പേടിപ്പിയ്ക്കല്ലേ
ഇതും പറഞ്ഞ് ഞാൻ ഭാര്യയെ നോക്കി ഒന്നു കണ്ണിറുക്കി കാണിച്ചിട്ട്, ഷർട്ടിന്റെ കോളർ പിടിച്ചു മുകളിലോട്ടാക്കാൻ കൈ പൊക്കി…, പൊക്കിയില്ല അതിനു മുൻപ് , പഹയത്തി എനിയ്ക്കട്ട് രാസായുധം പ്രയോഗിച്ചു കഴിഞ്ഞിരുന്നു.

(തുടരും)

10.12.11

പാട്ടിന്റെ പാലാഴി ( Milky Way of Music, MWM in short.)

ഉടൻ വരുന്നു.ഉർവ്വശി  തീയേറ്റേഴ്സിന്റെ  നൂറ്റിപ്പതിനെട്ടാമത് കലോപഹാരം “പാട്ടിന്റെ പാലാഴി



ഒരു  കാലഘട്ടത്തിന്റെ പരിശ്ചേതത്തിൽ നിന്ന്..ഹ്.. ഉറുമ്പരിച്ചുപോയ തീക്കട്ടകൾ ഒന്നൊന്നായി പെറുക്കിയെടുക്കുവാനുള്ള  ശ്രമത്തിനിടയിൽഹ്..   മൂക്കുകുത്തി വീണ് വീരചരമം പ്രാപിച്ചാഹ്.. പ്രശസ്ത നടിയും പിന്നണി ഗായികയും ആയിരുന്ന ഹ്.. കലാദർശനയുടെ സുമനസ്സിനു മുമ്പിൽ ഹ്..  ഞങ്ങൾ ഈ ചാരിത്ര്യ സാമൂക്യ നാടകം ടെഡിക്കേറ്റ് ചെയ്യുന്നു..!!!

മൂടുപടം : ആർക്കിടെക്ട് സുജാതൻ
ശബ്ദം : ആമ്പിലീ ദേവി
വെളിച്ചം: ആ‍‍‍ രാ ‍ട്ടു‍ പു ഴ വേ ലാ യു ധ പാ നി യ്ക്കർ
പരസ്യകല : ജ്യോതിർ ഗാ മാ യൻ
വിതരണം: ഈറ്റപ്പള്ളി ട്രെസ് പാസ്സേർസ്
നിർമ്മാണം : പ ര മാ ര   ഹസിയ & ലവേർസ്
കഥ, തിരക്കഥ, സംഭാഷണം, സം‍വിധാനം : ആലു മൂഡ് സിദ്ധാർദ്ധൻ.
രംഗത്ത് : കുഞ്ഞൂഞ്ഞ് അഞ്ചരക്കണ്ടി, കൊലപ്പുള്ളി അപ്പൻ തമ്പുരാൻ, ആടു തോമാ, കടുവാ ചാക്കോ മാസ്റ്റർ, ഡോക്ടർ സണ്ണി ജോസഫ് , മുണ്ടക്കയം ശേഖരൻ, കോട്ടയം ശാന്ത & കോഴിക്കോടു വസന്ത.
[ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ഈ ബിഗ് ബക്കറ്റ് ചിത്രം നിർമ്മിയ്ക്കുന്നതിനായി നിർമ്മാതാക്കളായ  പരമാര ഹസിയ അൻഡ് ലവേർസ്
ഇതിന്റെ ഷെയറുകൾ പുറത്തു വിട്ടിട്ടുണ്ട്. ഇവിടെ ഓടിയില്ലെൻകിൽ ഇത് അടുത്ത അൻ‌താരാഷ്ട്ര ക്യാൻ ഫെസ്റ്റിവലിൽ  സുവർണ്ണചകോരത്തിന്  ഇട്ടു കൊടുക്കും എന്ന് നിർമ്മാതാക്കൾ ഉറപ്പു തന്നിട്ടുണ്ട്. അതുകൊണ്ട് മുടക്കുമുതൽ നഷ്ടപ്പെട്ടാലും വിഷമിയ്ക്കണ്ട കാര്യമില്ല, ഒരു നല്ല കാര്യത്തിനു വേണ്ടി ആണ്. ]
[ പാട്ടിന്റെ പാലാഴിയുടെ ഷൂട്ടിങ് നടക്കുന്ന തമിൾ നാട്ടിലെ ഹൊഗ്ഗനക്കൽ എന്ന പ്രദേശത്ത് , പാലും  പിന്നെ തിരക്കഥാകൃത്ത് ആലു മൂഡ് സിദ്ധാർദ്ധന് ആവശ്യമായ കുറെ ഡയറികളും കൃത്യമായി എത്തിയ്ക്കുന്നതിലേയ്ക്കായി 5 റ്റെമ്പോ ഡ്രയിവർ മാരുടെ ഒഴിവുണ്ട്. റ്റെമ്പോ മെയിൻറ്റെയിൻ ചെയ്യുന്നതിൽ കുറഞ്ഞത് ആറുമാസത്തെ പ്രവർത്തിപരിചയവും അരച്ചാണിൽ കൂടാത്ത വയർ വണ്ണവും ആണ് ആവശ്യമായ മിനിമം യോഗ്യത. കേരളത്തിലെ വയൽ വരമ്പുകളിൽ ഓട്ടോ ഓടിച്ച് പരിചയമുള്ള വനിതകൾക്ക് മുൻഗണന. ബന്ധപ്പെടേണ്ട വിലാസം : പ്രോഡ്യൂസാറ്…ആല്ലെൻകിൽ അതു വേണ്ട…( ആരുമായി ബന്ധപ്പെടണം എന്ന് സ്വന്തം മ:നസാക്ഷിയോട് ചോദിച്ചിട്ട് വേണ്ടതുപോലെ ചെയ്യുക.)

9.12.11

ലിൻകു ചോദിയ്ക്കരുത്, കൊടുക്കരുത്, പിടിയ്ക്കരുത്


ലിൻകു ചോദിയ്ക്കരുത്, കൊടുക്കരുത്, പിടിയ്ക്കരുത്
ഈയിടെയായി സാമൂഹ്യ വല നിർമ്മാണ ശാലകളിൽ (Social Networking Sites)
വർദ്ധിച്ചു വരുന്ന സൈബർ ആക്രമണങ്ങളേക്കുറിച്ച്, ഒരു ചെറിയ തുമ്പ് കിട്ടിയിട്ടുണ്ട്. അതിന്റെ വെളിച്ചത്തിലിരുന്നാണ് ഈ കുറിപ്പ് എഴുതുന്നത്.
നിങ്ങൾ സൈറ്റിൽ കൂടി യാത്ര ചെയ്യുമ്പോൾ, വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ വന്ന് ലിൻകു ചോദിച്ചാൽ, “ലിൻകില്ല” എന്നു പറഞ്ഞിട്ട് തിരിഞ്ഞു നോക്കാതെ, വേഗം നടക്കണം. ഈശ്വരവിശ്വാസി ആണെൻകിൽ, “അർജുനൻ,ഫൽഗുനൻ, രാമനാരായണൻ” എന്ന മന്ത്രം ഉച്ചത്തിൽ ഉരുവിടുന്നത്, നടക്കുമ്പോൾ തട്ടി വീഴാതിരിയ്ക്കാൻ സഹായിയ്ക്കും.
ഇനി, നിങ്ങൾ ഒരു യുക്തിവാദി ആണെൻകിൽ, എത്രയും പെട്ടന്ന് നിങ്ങളുടെ കീശയിൽ നിന്നും ഒരു മൊബൈൽ ഫോൺ എടുത്ത് ( i phone  ഉണ്ടെൻകിൽ അത്യുത്തമം ) അതിൽ ചാർജ്ജുണ്ടെൻകിൽ പോലീസ് സഹായത്തിനായി 999 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഹാപ്പി ബർത്ത് ഡേ... ഡാ, മച്ചൂ (Happy Birthday to Nandu Mon)

10.12.11, ഇന്ന് എന്റെ മൂത്ത മച്ചുനൻ  നന്ദു മുരളീധരന്റെ ജന്മദിനം. ഹാപ്പി ബർത്ത് ഡേ നന്ദുമോൻവിഷ് യൂ മെനി മെനി ഹാപ്പി ബർത്ത് ഡേയ്സ്ഡാ, മച്ചൂ..ഉമ്മഉമ്മ.


( ഇൻസെറ്റിൽ, അമ്മ ഉള്ളി അരിയുന്നതിന് സാക്ഷ്യം വഹിയ്ക്കുന്ന അനന്തുവും നന്ദുവും. 2010 ലെ  ഒരു ഓണക്കാലത്ത് ഏടുത്ത ചിത്രം.തത്ത്വജ്ഞാനങ്ങളൊക്കെ തിരിച്ചും മറിച്ചും കീറിമുറിച്ച്, പൊളിച്ച് അടുക്കി കഴിയുമ്പോൾ, ഉള്ളി പൊളിച്ചുതീരുമ്പോൾ ഉണ്ടാകുന്ന ഒരു ശൂന്ന്യത അനുഭവവേദ്യമാകുമെന്ന്  അമ്മ പറഞ്ഞുതരാറുണ്ടായിരുന്നത് ഈയവസരത്തിൽ ഓർത്തുപോയി. ആരെൻകിലും എന്റെ മനസ്സിൽ കുറച്ചു കാറ്റു നിറച്ച് ഒരു ബലൂൺ പോലെ ഒന്നു വീർപ്പിയ്ക്കാമോ? ( ശ്ശ്..ശ്സൂക്ഷിച്ചു വേണം, ആ ടിന്റുമോൻ ഒരു മൊട്ടുസൂചിയും കൊണ്ട് ഇതു വഴി കറങ്ങുന്നുണ്ട്.)

7.12.11

എന്നാഡീ മുനിയമ്മാ എൻ തണ്ണി കുച്ചു പിള്ളേ…. (Damn 2011...)

 I am dedicating this cartoon to my beloved friend Mr.George K Punnoose, who studied with me in SB College, Changanacherry during the year 1986-1988.
Punnoose, i m really missing you, please do contact me, if you see this cartoon..........................................

The latest update i got on Punnoose, is he is working in US as an Architect.
We could have got a talented cartoonist, might be a genius one  like Cartoonist Shanker, R.K.Lakshman or O.V.Vijayan or Abu Abraham, unless and until he decided to choose Civil Engineering for feeding his family.., and finally the brain drain happened as usual, i think a large American Company  (Stem Architects...?)  hired him for higher perks and benefits..!!!

6.12.11

പെണ്ണു കൊള്ളാം, പക്ഷെ ശാലീനയാണ് ( She is Good but Shy n Modest)


കഴിഞ്ഞ ദിവസ്സം ടി.വി ചാനലുകൾ സർഫു ചെയ്തുകൊണ്ടിരുന്നപ്പോഴാണ് ആ പരസ്യം ശ്രദ്ധയിൽ പെട്ടത്.
“ഒരിടത്തൊരു പെണ്ണുണ്ടായിരുന്നുകുയിൽ പോലെ ശബ്ദം, പക്ഷെ മാൻ പോലെ ശാലീനത.”
പരസ്യം മുഴുവൻ കണ്ടു കഴിയുമ്പോൾ ഒരു കാര്യം മനസ്സിലാകും. ഇവളുടെ ശാലീനതയ്ക്ക് കാരണം അവളുടെ കറുപ്പുനിറം ആയിരുന്നു. ഒടുവിൽ, വിവൽ ഫെയർനെസ്സ് ക്രീം വാങ്ങി മുഖത്തും ദേഹത്തുമൊക്കെ പുരട്ടി, വെളുത്ത് സുന്ദരിയായിക്കഴിയുമ്പോൾ ഈ ശാലീനത പമ്പ കടക്കുന്നു. അഞ്ചാറു ദിവസ്സം കൊണ്ട്,  ധാരാളം കാമുകന്മാരും ആരാധകരുമുള്ള ഒരു പരിഷ്കാരിയായി മാറുന്നു അവൾ. 5 രൂപ കൊടുത്താൽ 9 ഗ്രാം തൂക്കമുള്ള ഒരു സാച്ചറ്റ് കിട്ടും. ഫെയർ ആൻ ലവ് ലിയേക്കാൾ എന്തുകൊണ്ടും ലാഭകരം.
ഐ റ്റി സി യുടെ പുതിയ സംരംഭമായ വിവൽ, പുകയും കരിയും ഏറ്റ് കറുത്തു കരുവാളിച്ചു പോയ നമ്മുടെ പെൺകുട്ടികളെ വെളുപ്പിച്ചെടുക്കുന്നതിൽ എനിയ്ക്ക് ഒരു പരാതിയും ഇല്ല. പക്ഷെ, ശാലീനയാകുന്നത് ഒരു കുറ്റമാണെന്ന് പറഞ്ഞുകളഞ്ഞത്, അല്പം കടന്നുപോയി. ഈ പരസ്യത്തിന്റെ ഹിന്ദി വേർഷനും മലയാളം വേർഷനും മാറി മാറി കണ്ടാൽ, മലയാളീകരിച്ച തർജ്ജമന്റെ കയ്യിൽ നിന്നു വന്ന ഒരു കയ്യബദ്ധം ആണ് ഇതെന്ന് മനസ്സിലാകും.
അതവിടെ നിൽക്കട്ടെ. ഞാൻ ഇന്നലെ എത്തിനോക്കാൻ പോയത് ഐ. റ്റി . സി. എന്ന വ്യവസായ നകുലന്റെ കൽക്കത്തയിലേയ്ക്കാണ്.
നമുക്ക് ആവശ്യത്തിന് സിസ്സർ ഫിൽറ്ററും ഗോൾഡ് ഫ്ളേയ്ക്കും വിൽസും നിർമ്മിച്ചു , ന്യായമായ വിലയ്ക്ക്, പെട്ടിക്കടകൾ മുതൽ ആമസോൺ ഡോട്ട് കോമിൽ വരെ കൊണ്ടൂവന്ന്  മുടക്കമില്ലാതെ തന്നുകൊണ്ടിരിയ്ക്കുന്ന ഇൻഡ്യൻ റ്റുബാക്കോ കോർപ്പറേഷ്യൻ എന്ന റേഷ്യൻ കടക്കാരാണ് ഒടുവിൽ സൌന്ദര്യ വിപണിയിലേയ്ക്ക് കടന്നു വരുന്നത്.
1786-)0  ആണ്ട്, ആഗസ്റ്റ് മാസം പതിനഞ്ചാം തീയതിയോ മറ്റോ ആണെന്ന് തോന്നുന്നു, ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ എന്ന പ്രദേശത്ത് രൂപം കൊണ്ട  W.D & H.O Wills എന്ന സ്ഥാപനത്തിൽ നിന്നാണ് പിൽക്കാലത്ത്  Imperial Tobacco എന്ന പുകയിലക്കമ്പനിയും അതിനു ശേഷം കൊൽക്കത്ത കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന, ഭാരതീയരുടെ സ്വന്തം ITC യും പിറന്നത്. എകദേശം 7 ബില്ല്യൺ യു.എസ് ഡോളർ റ്റേൺ ഓവർ ഉള്ള ഈ സ്ഥാപനത്തേക്കുറിച്ച്  വിക്കി പറഞ്ഞിരിയ്ക്കുന്നത് നോക്കൂ.
“The company is currently headed by Yogesh Chander Deveshwar. It employs over 26,000  people at more than 60 locations across India and is listed on Forbes 2000. ITC Limited completed 100 years on 24 August 2010.
ITC has a diversified presence in Cigarettes, Hotels, Paperboards & Specialty Papers, Packaging, Agri-Business, Packaged Foods & Confectionery, Information Technology, Branded Apparel, Personal Care, Stationery, Safety Matches and other FMCG products. While ITC is an outstanding market leader in its traditional businesses of Cigarettes, Hotels, Paperboards, Packaging and Agri-Exports, it is rapidly gaining market share even in its nascent businesses of Packaged Foods & Confectionery, Branded Apparel, Personal Care and Stationery.“
ഇനി, ജ്യോതിർഗമയന്റെ ശംശയം എന്താണെന്ന് പറയാം. ലെവനൊക്കെ ഇങ്ങനെ നമ്മളെ വലിപ്പിച്ചും വെളുപ്പിച്ചും കോടികൾ സമ്പാദിയ്ക്കാൻ ആരാണ് ലൈസൻസ് കൊടുത്തത്. എന്റെ മതത്തിൽ (യണി, യഭിപ്രായം),  നമ്മുടെ രണധീരന്മാരായ കുറെ ചുണക്കുട്ടികളെ വിട്ട് ഇത്തരം സ്ഥാപനങ്ങൾ തല്ലിത്തകർക്കണം. അല്ലെൻകിൽ, കുറഞ്ഞ പക്ഷം, എങ്ങനെയാണ് ഇങ്ങനെ ഒടുക്കത്തെ കാശുണ്ടാക്കുന്ന കമ്പനികൾ ഉണ്ടാക്കി  ഉണ്ണാക്കന്മാർക്കിടയിൽ മാർക്കറ്റിംഗ് ചെയ്യുന്നതെന്ന്, മ്മക്കും കൂടി പറഞ്ഞു തരണം, യേത്??? 

5.12.11

കയ്യെത്തും ദൂരത്ത്...ഭാഗം 17 (In a Reachable Distance...Part 17)


കുടലില്ലാത്ത കൊച്ചുകേശവപ്പണിക്കർ 

കഴിഞ്ഞ പത്തുപതിനഞ്ചു വർഷമായി ദുബായിൽ വലിയ വിലവർധനവൊന്നും ഇല്ലാതിരിയ്ക്കുന്ന സാധനങ്ങളും സേവനങ്ങളും എന്തൊക്കെയാണെന്നു ചോദിച്ചാൽ, ടി.വി യിൽ ഐഡിയാ സ്റ്റാർ സിങ്ങറും മറ്റും കളിച്ചു നടക്കുന്ന കൊച്ചു കുട്ടികൾ വരെ പറയും സിഗററ്റ്, സുലൈമാനി, കുബ്ബൂസ് എന്ന്.!  പിന്നെ ബർദുബായിൽ നിന്ന് ദൈറദുബായ് വരെയുള്ള കടത്തുവള്ളത്തിന്റെ കൂലിയും. തീർന്നു, ഇത്രേ ഉള്ളൂ !
1996 ല് അഞ്ചു ദിർഹം കൈവശം വരുന്ന ആഴ്ച അറുതികളിൽ, ഞങ്ങൾ ബർദുബായ്ക്കാർ അബ്രയിൽ കയറി ഒരു പോക്കുണ്ട്, ദൈറാദുബായ് കാണാൻ. മുഷിഞ്ഞതെൻകിലും പരമ്പരാഗതമായ അറബി വേഷം ധരിച്ച തുഴച്ചിൽക്കാർക്കിടയിൽ മലയാളികളും ഉണ്ടായിരുന്നു. പക്ഷെ, അവർ ഒരിയ്ക്കലും വാ തുറന്ന്, ‘ക’ ‘മ’ എന്നീ അക്ഷരങ്ങൾ മിണ്ടിയിരുന്നില്ല. ഞങ്ങൾ  അപരിഷ്കൃതരായ ഈ കടത്തുകാരെ ബഹുമാനപൂർവ്വം, കാട്ടറബികൾ എന്നാണ് വിളിച്ചിരുന്നത്. കടൽക്കാറ്റിന്റെ സ്വാന്തനമേറ്റുള്ള ഈ ക്രൂയിസ് തീരുമ്പോൾ ഞങ്ങൾ ഒരു എട്ടണ, എന്നു വച്ചാൽ അര ദിർഹം ആ കടത്തുകാരന്റെ കയ്യിൽ കൊടുക്കും. അയാൾ സന്തോഷത്തോടു കൂടിയാണ് ആ പണം
സ്വീകരിയ്ക്കുന്നതെൻകിൽ ഞങ്ങൾ മനസ്സിൽ ഉറപ്പിയ്ക്കും; ഇയാൾ മലയാളിയല്ല, ഈ നാട്ടുകാരൻ ആണ്. ബാക്കി നാലു ദിർഹവും അൻപതു നയാഫിൽസും പോക്കറ്റിൽ ഉണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം തോണിയിൽ നിന്നിറങ്ങി ദൈറാദുബായിയുടെ മണ്ണിൽ കാലു കുത്തുമ്പോൾ ഒരു ആവേശം തന്നെയാണ്.
ദുബായ്  കടലിടുക്കു കടന്ന്, മറുകരയിൽ വന്നിരിയ്ക്കുന്നു..! അതും അൻപതു ഫിൽസ് മാത്രമാണ് ഇതിനായി ചെലവാക്കിയത്.!!!
വൈകുന്നേരമാണെൻകിൽ, ശിശിരകാലമാണെൻകിൽ, ഹ്യുമിഡിറ്റി കുറവാണെൻകിൽ, ഭാഗ്യമുണ്ടെൻകിൽ…… ചെറിയൊരു കുളിരും തണുപ്പും ഒക്കെ കാണും. അപ്പോൾ, തൊട്ടടുത്തുള്ള കൽക്കെട്ടിനു മുകളിൽ, ഗഫൂർക്കാ ദോസ്തിന്റെ കാപ്പിത്തറയിലെ തിക്കും തിരക്കും ഞങ്ങളുടെ കണ്ണീൽ തടയും. ചില്ലലമാരിയിൽ ഇരിയ്ക്കുന്ന സമ്മോസയും മുളകുബാജിയും പഴംബോളിയും എല്ലാം ഒരു ഭൂതക്കണ്ണാടിയിൽ എന്ന വണ്ണം വളരെ വ്യക്തമായി കാണാൻ കഴിയും. അവിടെനിന്ന് കണ്ണൂകളുടെ കാന്തം ബലമായി അടർത്തിമാറ്റി കുബ്ബൂസുകളെ തിരയാൻ വിടും. സുതാര്യമായ പ്ലാസ്റ്റിക് സഞ്ചികളിൽ മുദ്ര വച്ചിരുന്ന കുബ്ബൂസുകൾ ഞങ്ങളുടെ മനസ്സിനെ, കുറച്ചൊന്നുമല്ല തണുപ്പിച്ചിട്ടുള്ളത്.
“ഒരു സുലൈമാനി, ഒരു പൊതി കുപ്പൂസ്, ഒരു പായ്ക്കറ്റ് വിൽസ്.“ എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട്, മൂന്നര ദിർഹം ഗഫൂർക്കായെ ഏൽപ്പിയ്ക്കും.
സാധനം കയ്യിൽ കിട്ടിക്കഴിയുമ്പോൾ ഞങ്ങൾ, ഈന്തപ്പനകൾക്കു കീഴിൽ നിരത്തിയിട്ടിട്ടുള്ള ഏതെൻകിലും ഒരു ബഞ്ചിൽ പോയിരുന്ന് അറുമാദിയ്ക്കാൻ തുടങ്ങും. വലിയും കുടിയും തീറ്റിയും എന്നു വേണ്ട, ആ കുപ്പൂസ്സും സുലൈമാനിയും ഒന്നു രണ്ടു വിൽസും തീരുന്നതു വരെ നാടിനേയും പുഴക്കരയേയും അൽഫോൻസാ മാമ്പഴങ്ങളേയും നന്ദുമോന്റെ സ്കൂൾ ഫീസിനേയും നടുക്കത്തെ അമ്മാവന്റെ പുരവാസ്തോലിയേയും കുറിച്ച് ഞങ്ങൾ ഒന്നും ഓർക്കില്ല. പക്ഷെ, എല്ലാം കഴിയുമ്പോൾ കുടലില്ലാത്ത കൊച്ചുകേശവപ്പണിക്കരു ചേട്ടൻ കഴിഞ്ഞ അവധിയ്ക്ക്, അമ്മയും പെങ്ങമ്മാരും നിൽക്കുമ്പോൾ പറഞ്ഞ കുത്തു വാക്ക് ഓർമ്മ വരും: “ഓ..ഇവൻ നന്നാകത്തില്ല. കിട്ടുന്ന കാശു മുഴുവൻ ഇവനു കുടിയ്ക്കാനും കൂത്താടാനും തികയില്ലെന്ന് ഞങ്ങടെ രമേശൻ വിളിച്ചപ്പോൾ പറഞ്ഞു
അതു പോകട്ടെ, അതൊക്കെ അങ്ങനെ കിടക്കും. ഈ കുടലില്ലാത്ത കൊച്ചുകേശവപ്പണിയ്ക്കർ കുടലില്ലായ്മ കൊണ്ട് എന്തെൻകിലും പറഞ്ഞു എന്നു കരുതി കുടലുള്ള നമ്മൾ അതാലോചിച്ച് വയറു ചീത്തയാക്കുന്നത് എന്തിന്..?
അതങ്ങനെ സെറ്റിൽ ആയിക്കഴിയുമ്പോൾ പിന്നെ ഞങ്ങളെ അലട്ടിയിരുന്ന ഒരേയൊരു പ്രശ്നം ബാക്കിയുള്ള ഒരു ദിർഹം എന്തു ചെയ്യും എന്നത് മാത്രമായിരുന്നു.
(തുടരും.)