4.12.11

കയ്യെത്തും ദൂരത്ത്...ഭാഗം 4 ( In a Reachable Distance...Part 4 )

അനീന

അനീനയെ ആദ്യമായി കണ്ടത് 1983 ജൂണ്‍ ഒന്നാം തീയതി ആയിരുന്നു. 8 ബി യിൽ അന്ന് സുമാർ അൻപത് കുട്ടികൾ ഉണ്ടായിരുന്നു. പെൺകുട്ടികൾ പകുതിയിൽ കുറവ്. അതിൽ സുന്ദരികൾ വിരലിൽ എണ്ണാൻ മാത്രം. അവരുടെ ഇടയിൽ അനീന ഒരു കൊലകൊമ്പനേപ്പോലെ തലയെടുത്ത് നിന്നു. ആദ്യദിവസം ആൺകുട്ടികൾ എല്ലാവരും അവളെ പരിചയപ്പെടാൻ മത്സരിച്ചു ചെന്നു. അവളിരിയ്ക്കുന്ന ബഞ്ചിന് ചുറ്റും ഉന്തും തള്ളും ആയിരുന്നു. അന്ന് ഇത്ര തടിമിടുക്കൊന്നും ഇല്ലായിരുന്ന ഞാൻ, പൊന്മാൻ കുളത്തിലേയ്ക്ക് നോക്കി ഇരിയ്ക്കുന്നതുപോലെ ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ മാറി ഇരുന്നു.ഈ കാണുന്നതൊന്നും തീരെ ഇഷ്ടപ്പെടാതെ, എന്നാൽ നാളെ മുതൽ എന്ത് ചെയ്യണം എന്ന് മനസ്സിൽ ഒരു രൂപരേഖ തയ്യാറാക്കിക്കൊണ്ട് ഒരു മൂലയിൽ അങ്ങനെ ഇരിയ്ക്കുമ്പോ , എവിടുന്നാണാ ശബ്ദം..?
തിരിഞ്ഞു നോക്കി . ന്റമ്മോ...ദേ നില്ക്കുന്നു മറിയാമ്മാ ചെറിയാൻ.!!!
എന്റെ ഏകാന്തത കണ്ട് അലിവ് തോന്നിയിട്ട് വന്നതാണ്.! എന്റെ കൂടെ തിരുഹൃദയം എൽ പി സ്കൂളിൽ ഒന്നാം ക്ലാസ്സ് മുതൽ പഠിച്ചവളാണ്. എന്നെ വലിയ കാര്യവുമാണ്. പക്ഷെ, എന്തോ, എനിക്കവളുടെ തിരുമോന്ത കാണുമ്പോൾ, ചൊറിയാൻ തുടങ്ങും. പണ്ട് നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ, ഞാനവൾക്ക് എന്റെ നിക്കർ ഇടാൻ കൊടുത്തിട്ടുണ്ട്‌. എന്നെ കാണുമ്പോഴൊക്കെ അടുത്ത് വന്ന്, ആ കഥ പറയും. പിന്നെ ദയാമയനായ സെബസ്ത്യാനോസ് പുണ്യവാളന്റെ നാമത്തിൽ നന്ദി അറിയിക്കും. ഞാനാണെങ്കിൽ എപ്പോഴും മറക്കാൻ ശ്രമിയ്ക്കുന്ന ഒരു അദ്ധ്യായമായിരുന്നു അത്. ഒരു സംസ്ഥാന സ്കൂൾകായികമേള നടക്കുന്ന സമയത്തായിരുന്നു എന്റെ തലയിൽ അങ്ങിനെ ഒരു ദുർബുദ്ധി തോന്നിയത്. ഞങ്ങളുടെ സ്കൂളിൽ ആ വർഷം  ഇരുനൂറ് മീററർ ഓട്ടത്തിലും നാനൂറു മീററർ ഓട്ടത്തിലും ഒന്നാം സ്ഥാനം കിട്ടിയത് അല്പം കോങ്കണ്ണുണ്ടായിരുന്ന ഈ മറിയാമ്മയ്ക്ക് ആയിരുന്നു. അന്നവൾ, കൊച്ചുപാവാട ഇട്ടുകൊണ്ടാണ് ഓടിയത്. ഓടിക്കൊണ്ടിരിയ്ക്കുമ്പോൾ അവളുടെ പാവാട അല്പം പൊങ്ങി. മുടുക്കന്മാർ പലരും ഇത് പറഞ്ഞ് അവളെ കളിയാക്കി.
ഇക്കാരണം കൊണ്ട്, സബ്ജില്ലാ മത്സരത്തിനു പോകില്ല എന്ന് അവൾ, വാശി പിടിച്ചു. പിന്നെ മേരിക്കുട്ടി ടീച്ചർ നയത്തിൽ വിളിച്ച് കുറേ പറഞ്ഞതിന് ശേഷമാണ് അവൾ, ഓടാം എന്ന് സമ്മതിച്ചത്. ഒരു കണ്ടീഷൻ മാത്രം. പാവാടയ്ക്കു പകരം ട്രൌസർ ഇട്ടുകൊണ്ട് ഓടാൻ സമ്മതിയ്ക്കണം. പക്ഷെ ട്രൌസർ എവിടുന്നു സംഘടിപ്പിയ്ക്കും. ഒരെണ്ണം പുതിയത് തുന്നിയ്ക്കാനുള്ള സാമ്പത്തികം വീട്ടിൽ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് , മേരിക്കുട്ടി ടീച്ചർ പറഞ്ഞുകൊടുത്ത ഒരു ഉപാധിയായിരുന്നു തല്ക്കാലത്തേയ്ക്കു ക്ളാസിലുള്ള ഏതെങ്കിലും ആണ്കുട്ടിയുടെ ട്രൌസർ ഉപയോഗിയ്ക്കാൻ.
അങ്ങനെ മേരിക്കുട്ടി ടീച്ചർ ക്ളാസിൽ എല്ലാവരോടുമായി ഒരു റിക്വേസ്റ്റ്‌ ചെയ്തു:
ഒരു പെണ്കുട്ടിയ്ക്ക് വേണ്ടി നിങ്ങൾആണ്കുട്ടികൾആരെങ്കിലും ഒരു ദിവസ്സത്തേയ്ക്കു ഒരു ട്രൌസർ തരണം.
ടീച്ചർ ഇതിന്റെ സാഹചര്യങ്ങളും വിശദീകരിച്ചു. ക്ലാസ്സിൽ അടക്കിപ്പിടിച്ച ചിരി പൊട്ടി. എല്ലാവരും ഇതിലെ തമാശുകൾ പെരുപ്പിച്ചു ചിരിച്ചതല്ലാതെ, നിർധനയായ മറിയാമ്മയുടെ ദു:ഖം മനസ്സിൽ കയറ്റിയില്ല. എനിയ്ക്ക് ഇത് കേട്ട് ചിരി വന്നില്ലെന്ന് മാത്രമല്ല, ഉള്ളിൽ ഒരു വിങ്ങലും ഉണ്ടായി.അപ്പോൾ മറിയാമ്മയുടെ സ്ഥാനത്ത് എന്റെ കുഞ്ഞിപ്പെങ്ങൾ ആയിരുന്നു നിന്നിരുന്നത്.
ഞാൻ വരുംവരായ്കകൾഒന്നും ഓർക്കാതെ എഴുന്നേറ്റു നിന്നു പറഞ്ഞു:
എന്റെ നിക്കർ കൊടുക്കാം ടീച്ചർ..
ടീച്ചറിനും മറിയാമ്മയ്ക്കും ആശ്വാസമായി. എന്റെ സഹപാഠികളിൽ പലർക്കും  ഇതത്ര രുചിച്ചില്ല.  പിന്നീട് എത്രയോ കാലം സിബിക്കുട്ടിയും കൂട്ടുകാരും എന്നെ ഇത് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. ശ്രമിച്ചാലും മറക്കാൻ പറ്റാതിരുന്ന നിന്ദയുടെയും കുത്തുവാക്കിന്റെയും ദിനങ്ങൾ.!
അന്ന്  വൈകിട്ട്  മറിയാമ്മ അവളുടെ അമ്മയേയും കൂട്ടി വീട്ടിൽ വന്നു. എന്റെ അമ്മ രണ്ടാൾക്കും  കുടിയ്ക്കാൻ ഓരോ ഗ്ളാസ്സ് കട്ടൻ കാപ്പിയാണ് കൊടുത്തത്. അന്നൊക്കെ പണക്കാരുടെ വീടുകളിൽ മാത്രമേ പാല്കാപ്പി പതിവുണ്ടായിരുന്നുള്ളൂ. അമ്മയുടെ കുടുംബവീട് പൊളിച്ച് വിറ്റിട്ട് ഏതാനും ദിവസ്സങ്ങൾപോലും കഴിഞ്ഞിരുന്നില്ല. അച്ഛൻ തറവാട് വിറ്റ്കിട്ടിയ കാശുംകൊണ്ട് കന്യാകുമാരി മുതൽ കാസർഗോഡ് വരെ യാത്ര ചെയ്യുകയും ഇഷ്ടപ്പെടുന്ന വസ്തുവിനെല്ലാം അഡ്വാസ്‌ കൊടുക്കുകയും ചെയ്തിരുന്ന കാലമായിരുന്നു. അമ്മാവന്മാരുടെ കാരുണ്യം കൊണ്ട് കുടുംബവീട് നിന്നിരുന്നതിന് അടുത്തായി ഒരു കുടിൽ കെട്ടി അതിലായിരുന്നു ഞങ്ങളുടെ വാസം. ഈ വീടും സെറ്റപ്പും ഒക്കെ കണ്ട് അത്ഭുതം കൊണ്ടിട്ട്, മറിയാമ്മയുടെ അമ്മ തലയിൽ കൈ വച്ചു:
എന്റെ സെബസ്ത്യാനോസ് പുണ്യവാളാ, ഇതിപ്പം ഇരന്നു തിന്നുന്നവനെ തുരന്നു തിന്നാൻ വന്നു എന്ന് പറഞ്ഞത് പോലെ ആയല്ലോ....
അമ്മയുടെ കയ്യിൽ നിന്നും ആ നിക്കർ, അത്യധികം സ്നേഹത്തോടെയും ഒട്ടു ജാള്യതയോടെയും മറിയാമ്മ ഏറ്റു വാങ്ങി.
അത് കൈമാറുമ്പോൾമടിച്ച് മടിച്ചാണെങ്കിലും അമ്മ പറഞ്ഞു:
അവന് ഇത് കൂടാതെ മറ്റൊരു നിക്കർ കൂടി ഉണ്ട്. ഇന്നും നാളെയും അതിട്ടോളും. മല്സരം കഴിഞ്ഞാൽ അന്നുതന്നെ മടക്കി തന്നാൽ.....
മറിയാമ്മയുടെ അമ്മ ആ വാക്കുകൾ പൂർത്തിയാക്കാൻ അമ്മയെ അനുവദിച്ചില്ല. രണ്ടു മാതൃ ഹൃദയങ്ങളും പരസ്പരം ആസ്ളേഷിച്ചു നിന്ന് ഒരു നിമിഷം വിതുമ്പി.
കണ്ട് നിന്ന ഞങ്ങളുടെയും കണ്ണുകൾനിറഞ്ഞു.


(തുടർന്നു വായിയ്ക്കുക)

കയ്യെത്തും ദൂരത്ത്...ഭാഗം 3 (In a Reachable Distance...Part 3)

കൃഷ്ണനുണ്ണി

പുഴക്കരയിൽ നിന്ന് മടങ്ങുമ്പോഏറെ വൈകിയിരുന്നു. ഒറ്റയടിപ്പാതയിലൂടെ നാലഞ്ച് മിനിട്ട് നടക്കണം വീട്ടിഎത്താൻ. ഇടയ്ക്ക് ഒരു ചെറിയ പോയ്കയുണ്ട്. അധികം ശക്തിയില്ലാത്ത ഒരു നീര്‍ച്ചാല്‍. അത് കുറുകെ കടന്ന് മുമ്പോട്ടു നടക്കുമ്പോകാലിഎന്തോ ഉടക്കി. വഴുവഴുക്കുന്ന ഒരു തണുപ്പ് കാലുകളെ പുണർന്നപ്പോ ഞാ കണ്ണുകളടച്ച് മണ്ണാറശാലയമ്മയെ ധ്യാനിച്ചു. കയ്യിലിരുന്ന എൽഇ ഡി യുടെ പ്രകാശത്തിൽവ്യക്തമായി കണ്ടു. കൃഷ്ണനുണ്ണി.!!! വർഷങ്ങളായി ആ പൊയ്കയിൽ പാർത്തുവന്നിരുന്ന ഒരു കരിമൂഖനായിരുന്നുകൃഷ്ണനുണ്ണി. മോൻഇതുകണ്ടതും നിലവിളിയ്ക്കാൻതുടങ്ങി. ഞാൻസമാധാനപ്പിച്ചു:
പേടിയ്ക്കണ്ട. അമ്മച്ചി വളർത്തുന്ന ഒരു പെറ്റ് സ്നേയ്ക്ക് ആണ്. അച്ഛനെ ഒന്നും ചെയ്യില്ല.അവൻ അത് വിശ്വസിച്ചുകൊണ്ട് വായടച്ചു. എന്റെ് അമ്മയെ അവൻഅമ്മച്ചി എന്നാണു വിളിയ്ക്കുന്നത്. അമ്മയാണ് ആദ്യമായി കൃഷ്ണനുണ്ണിയുടെ ചരിത്രം പറഞ്ഞുതന്നത്.ആ കഥ എനിയ്ക്കല്പം ദഹിയ്ക്കാതെ കിടക്കുന്നു എന്നും അകാരണമായ ഒരു ഭയം എന്റെ മുഖത്ത് പ്രകടമാകുന്നു എന്നും മനസ്സിലാക്കിയ അമ്മ ഒരു പരിഹാരം എന്നോണം അന്ന് മണ്ണാറശാല അമ്മയുടെ കഥ പറഞ്ഞു. അന്നുമുതൽഇന്നുവരെ ഇക്കാര്യം എനിയ്ക്ക്  മന:പാഠമാണ്. സർപ്പങ്ങൾകാലിൽചുറ്റിയാൽഎന്ത് ചെയ്യണം എന്ന് പിന്നീട് ആരോടും ചോദിയ്ക്കേണ്ടി വന്നിട്ടില്ല.
മോനോട്, അനങ്ങാതെ, നിശബ്ദമായി നില്ക്കാൻപറഞ്ഞു. ഞാനും ശരീരം ചലിപ്പിച്ചില്ല. കൃഷ്ണനുണ്ണി എന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. ഞാൻഒന്നും മിണ്ടിയില്ല. ഏതാനും സെക്കന്ഡുകകൾകഴിഞ്ഞപ്പോൾഅവൻഎന്റെ കാലുകളിലെ ചുറ്റഴിച്ച്, യാത്ര തുടര്‍ന്നു. മോൻ, ശ്വാസം അടക്കിപ്പിടിച്ച് ഇതെല്ലാം കണ്ടു കൊണ്ട് നിന്നു. കൃഷ്ണനുണ്ണി പോയിക്കഴിഞ്ഞപ്പോൾ ഞാൻ മോന്റെ ചോദ്യങ്ങള്ക്കായി ചെവി വട്ടം പിടിച്ചു. അവന് ജിജ്ഞാസ്സ അടക്കാൻ കഴിഞ്ഞില്ല:
ആ പാമ്പ്‌ അച്ഛനെ ഒന്നും ചെയ്യാതെ പോയതെന്താ...? അമ്മച്ചിയുടെ മകൻ ആണെന്ന് അതിനു മനസ്സിലായോ..? ഇതിനുമുമ്പ് അച്ഛൻ ഈ പാമ്പിനെ കണ്ടിട്ടുണ്ടോ..? “
അച്ഛനെ മണ്ണാറശാല അമ്മ രക്ഷിച്ചു. അമ്മച്ചി ഇതിനുമുമ്പൊരു ദിവസ്സം ഇതിനെ പരിചയപ്പെടുത്തി തന്നിരുന്നു. കൃഷ്ണനുണ്ണി എന്നാണ്  ഇതിന്റെ പേര്.
അപ്പോഴേയ്ക്കും ഞങ്ങൾവീടെത്തിയിരുന്നു. മിക്കവാറും എല്ലാവരും ഉറക്കം പിടിച്ചിരുന്നു. മുതിർന്ന പകൽ മുഴുവൻ ഓരോരോ ജോലികൾചെയ്തു ക്ഷീണിച്ചിരുന്നു. കുട്ടികൾ ഓടിക്കളിച്ചും.
അടയറവുള്ള നാലഞ്ചു മുറികളുണ്ട്, തറവാട്ടില്‍. ഒരു മുറിയിൽഅച്ഛനും കുറെ ആണ്കുട്ടികളും. വേറൊരു മുറിയിൽഅമ്മയും കുറെ പെണ്കുട്ടികളും. മറ്റു രണ്ടു മുറികളിൽമുതിർന്ന അതിഥികള്‍. ഞാനും കുടുംബവും സ്വീകരണമുറിയില്‍. അങ്ങനെയായിരുന്നു കിടക്കകൾ വിന്ന്യസിച്ചിരുന്നത്. സ്വീകരണമുറിയിൽകിടക്കുന്നതുകൊണ്ട് ഒരു ഗുണവും ഒരു ദോഷവും ഉണ്ട്.
ടി.വി. അവിടെയാണ് ഇരിയ്ക്കുന്നത്. രാത്രി എത്ര നേരം വേണമെങ്കിലും നമുക്കിഷ്ടമുള്ള ടി.വി.ഷോ കണ്ടു കൊണ്ട് കിടക്കാം. പക്ഷെ കാലത്ത് അഞ്ച് മണിയ്ക്ക് എഴുന്നേല്ക്ക്ണം. കാരണം പൂജാസാമഗ്രികൾവച്ചിരുന്നത് ആ ടി.വി യുടെ അടുത്ത് തന്നെ ആയിരുന്നു. സ്വീകരണമുറിയുടെ ഒരു കോണിൽ, അമ്മയ്ക്കറിയാവുന്ന എല്ലാ ഭഗവാന്മാരുടെയും പൂർവ്വികരുടെയും എണ്ണച്ചായ ചിത്രങ്ങൾ തൂക്കിയിട്ടുണ്ട്. ദിവസ്സവും കാലത്ത് അഞ്ചുമണിയ്ക്ക് എഴുന്നേറ്റ്, മുറിയാകെ തൂത്ത്  തുടച്ച് , തളിച്ച് ശുദ്ധം വരുത്തി, ദീപം തെളിയിയ്ക്കുന്ന പതിവുണ്ട്. ആ ദീപം ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ, ദിവസ്സം മുഴുവൻ അണയാതെ നിന്നിരുന്നു. തൂത്ത് തുടയ്ക്കണമെങ്കിൽ ആദ്യം ഞങ്ങളുടെ കിടക്കപ്പായും തലയിണയും തെറുത്ത് വയ്ക്കണം.പുലർകാലത്ത് ഉണരാതെ രക്ഷയില്ല.
എന്‍റെ വാമഭാഗം, ഞങ്ങളുടെ വരവും കാത്ത് ഉറങ്ങാതെ കിടന്നിരുന്നു.
ആ സമയം പ്രയോജനപ്പെടുത്തിയേയ്ക്കാം എന്ന് കരുതി , അവൾ യു.ടി.വി. ബിന്താസ്‌ ചാനലിലെ ഇമോഷണൽ അത്യാചാ എന്ന പരിപാടിയും കാണുന്നുണ്ടായിരുന്നു.
മോൻ, ചെന്നയുടൻതന്നെ ഉണ്ടായതെല്ലാം അവന്റെ അമ്മയെ വിവരിച്ചു കേൾപ്പിച്ചു.  അത്രേ ഉള്ളോ...എന്ന സ്വതസിദ്ധമായ ഭാവമായിരുന്നു അവൾക്ക്. നൈറ്റ്‌ ലാമ്പ്‌  തെളിച്ചിട്ട്  ഞങ്ങൾ ഉറങ്ങാൻ കിടന്നു.മോൻ എന്തെങ്കിലും ചോദിയ്ക്കുന്നതിനു മുമ്പ്‌ ഞാൻ ഒരു മുന്കൂ ജാമ്യം എടുക്കാൻ ശ്രമിച്ചു:
ഇന്നത്തെ ചോദ്യോത്തരവേള ഇവിടെ പൂർണ്ണമാവുന്നു. ഇനി നാളെ. ഗുഡ്‌ നൈറ്റ്‌.!!!
അവൻ വിട്ടില്ല :
അച്ഛനെന്താ ശ്രീകണ്ഠൻനായർക്ക്  പഠിയ്ക്കുവാണോ...? ഒരു ഗുഷ് നൈറ്റ്‌...എനിയ്ക്ക് സംസാരിയ്ക്കണം. അച്ഛ ഫേസ്‌ബുക്കിൽ പണി ചെയ്യുവാനും ടി.വി.കാണുവാനും ഒക്കെ ഇഷ്ടം പോലെ സമയം ഉണ്ട്. എന്റെ കൂടെ കളിയ്ക്കാൻ പറയുമ്പം ലോകത്തില്ലാത്ത ഒരു തിരക്കും.
ഞാൻ ഒന്ന് കിടുങ്ങി. കാര്യം പറയുന്നത് ഒന്നുമറിയാത്ത ഈ കുഞ്ഞ് ആണെങ്കിലും പറഞ്ഞതി, അല്പം കാര്യം ഇല്ലേ..?
ഒടുവിൽ അവനുമായി ഒരു ധാരണയിൽ എത്തി.
നാളെ മുതൽ അച്ഛൻ കൂടുതൽ സമയം മോനോടൊപ്പം കളിയ്ക്കം. ഇന്നിപ്പോൾ സമാധാനമായി ഉറങ്ങൂ. ഉറങ്ങുന്നതിനു മുമ്പ് ഒരു ചോദ്യം കൂടി ചോദിച്ചോളൂ. അറിയാമെങ്കിൽ അതിന്റെ ഉത്തരം തന്നിട്ട് അച്ഛനും ഒന്ന് ഉറങ്ങണം. നല്ല ക്ഷീണം ഉണ്ട്.
അവൻ സമ്മതിച്ചു. അല്പം കുറ്റബോധത്തോടെ ഞാൻ ഓർത്തു : നാളെ എന്നൊരു ദിവസ്സം ഉണ്ടോ..?
ശരി, ഈ ചോദ്യം അച്ഛൻപഠിച്ച സ്കൂളിനെക്കുറിച്ചാണ്.
അച്ഛൻ ഇംഗ്ളീഷ്‌ മീഡിയം സ്കൂളിൽ ആണോ പഠിച്ചത്...? “
ഈ ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഒരു ഇംഗ്ളീഷ്‌  മീഡിയം സ്കൂളിൽ, ഏതാണ്ട് ഒരു വർഷത്തോളം പഠിച്ചിട്ടുണ്ട്, എട്ടാം തരത്തിൽ. തലച്ചോറിനുള്ളിൽ അംനേഷ്യ ബാധിച്ചുകിടന്നിരുന്ന ചില കോശങ്ങൾ, പൊടുന്നനവേ പ്രവർത്തനം തുടങ്ങി.എന്തായിരുന്നു അവിടെവച്ചു പരിചയപ്പെട്ട ആ സ്വപ്നസുന്ദരിയുടെ പേര്..?
അനീന ”. അതായിരുന്നു അവളുടെ പേര്.
രുഗ്മിണി ടീച്ച ഇംഗ്ളീഷ്‌ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, ആൾക്കൂട്ടത്തിനിടയ്ക്ക് പ്രത്യേകം തിരഞ്ഞെടുത്ത ഒരിരുപ്പിടത്തിൽ, മുഴുവൻ ശ്രദ്ധയും അനീനയുടെ മൊട്ടിട്ടുവരുന്ന മുലകളിൽ സെറ്റ് ചെയ്ത് ഞാൻ ഇരുന്നു.

(തുടർന്നു വായിയ്ക്കുക)

29.11.11

കയ്യെത്തും ദൂരത്ത്…ഭാഗം 2 (In a Reachable Distance…Part 2)

ശാന്തിപ്രിയ

ഓണക്കാലത്തായിരുന്നു ഇത്തവണ നാട്ടില്‍ എത്തിയത്. തറവാട്ടില്‍ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്. സന്ധ്യ മയങ്ങുന്നത് വരെ കുട്ടികള്‍ ഓട്ടവും ചാട്ടവും കളികളുമായി പറമ്പിലും തൊടിയിലും പറന്നു നടന്നു. സന്ധ്യകഴിഞ്ഞപ്പോള്‍ അവര്‍ ഡി വി ഡി പ്ലെയറിന് മുന്പിനല്‍ ഇരുന്നു. ഏതു സിനിമ വയ്ക്കണം. തർക്കം വന്നപ്പോള്‍ എല്ലാവരും കൂട്ടത്തില്‍ ചെറിയവനായ മോനോട് ചോദിച്ചു. അവന്‍ തീരുമാനിച്ചു: “ഓം ശാന്തി ഓം.” ദീപികയുടെ ആദ്യത്തെ സിനിമ ആയിരുന്നോ അത്..? ആവോ.
ഏഴാമത്തെ തവണയാണ് അവന്‍ ഈ സിനിമ കാണുന്നത്.എങ്കിലും ഒരവസരം കിട്ടിയാല്‍ വീണ്ടും അതുതന്നെ എടുക്കും.ഇത്തവണ കുട്ടികളെ നിരാശരാക്കിക്കൊണ്ട് ഇടയ്ക്കുവച്ച് ഡി വി ഡി പ്ലെയര്‍ പ്രവത്തനം നിർത്തി. മോന്‍ ഓടിവന്നു ഒരു കിണ്ണു കിണ്ണി:
“അച്ഛന്‍ പൊളി ടെക്നിക്കിലൊക്കെ പഠിച്ചിട്ടുള്ളതല്ലേ, ഇതൊന്നു നന്നാക്കി തരുമോ...?”
ഞാന്‍ പറഞ്ഞു:
“മകനേ, ദേ നോക്കിയേ, ഈ ഡി വി ഡി ടെക്നിക്ക് പഠിപ്പിച്ച ദിവസ്സം അച്ഛന്‍ ചിക്കന്‍ ഗുനിയ ബാധിച്ച് കിടപ്പിലായിരുന്നു. എല്ലാവരുടെയും മുന്നില്‍ വച്ച് നീ ഇതൊരു ഇഷ്യു ആക്കരുത്, പ്ലീസ്...”
അപ്പോഴാണ്‌ കൊച്ചമ്മാവന്റെ മകന്‍ ബിജു അങ്ങോട്ട്‌ കയറി വന്നത്. ബിജു പെരുമ്പാവൂ മാർ ക്കറ്റില്‍ റബ്ബര്‍ തടിയുടെ ബിസ്സിനസ്സ്‌ ചെയ്യുന്നു. കൂടെ ഭാര്യ ശാന്തിയും മൂത്ത മകള്‍ ഹരിപ്രിയയും ഇളയ മകള്‍ വിഷ്ണുപ്രിയയും ഉണ്ട്. ഞാന്‍ അവനുമായി കുശലപ്രശ്നം നടത്തുന്നതിനിടയില്‍ കുട്ടികളുടെ പേരുകളെക്കുറിച്ചു ചോദിച്ചു:
“നിന്റെ പ്രിയ പുത്രികളില്‍ ഒരാള്‍ക്ക്  ‌ ഹരിപ്രിയ എന്നും ഒരാള്‍ക്ക്  ‌ വിഷ്ണുപ്രിയ എന്നും പേരിട്ടത് എന്തുകൊണ്ടാണ്...? അല്ല, ഈ ഹരിയും വിഷ്ണുവും ഒരാള്‍ തന്നെയല്ലേ..?”
ആരെയും മുഷിപ്പിയ്ക്കാതെ സംസാരിയ്ക്കാന്‍ വശമുള്ള ബിജു പറഞ്ഞു:
“സംഭവം ഒക്കെ ഒന്ന് തന്നെയാ ചേട്ടാ..രണ്ടുപേർക്കും  പ്രിയ എന്നിടാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഒരു സൌകര്യത്തിനു വേണ്ടി ഇങ്ങനെ അങ്ങ്  ഇട്ടു എന്നേയുള്ളൂ, അല്ലാതെ...”
അവന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഞാനാണെങ്കില്‍ ഇതിനൊരു തീരുമാനം ഉണ്ടാക്കാതെ പിന്മാറാനും തയ്യാറല്ലായിരുന്നു.
“നിനക്ക് വേണമെങ്കില്‍ പ്രിയയുടെകൂടെ ശാന്തിയെക്കൂടി ചേർത്ത് ശാന്തിപ്രിയ എന്നും ബിജുവിനെക്കൂടി ചേർത്ത് ബിജുപ്രിയ എന്നും....വേണ്ട, അത് ശരിയാകില്ല....”
ഒരു സിസ്റ്റം കോണ്ഫ്ലിക്റ്റിന്റെ മണം വന്നത് കൊണ്ട് എന്റെ വാക്കുകള്‍ മുറിഞ്ഞു...അവന്‍ അവിടെ കയറി തൂങ്ങി:
“അല്ല, കുറച്ചുകാലമായി ചോദിയ്ക്കണം എന്ന് വിചാരിയ്ക്കുന്നു. ചേട്ടന്‍ ഈ പേരുകളുടെ ചുറ്റും കിടന്നു മല്പിവടിത്തം തുടങ്ങിയിട്ട് കുറെ നാളായല്ലോ. കഴിഞ്ഞ തവണ കണ്ടപ്പോള്‍ ബിജു എന്ന വാക്കിന്റെ ശ്രീലങ്കന്‍ ഭാഷയിലുള്ള അർധം  പറഞ്ഞ് എന്നെ കളിയാക്കിയത് ഞാന്‍ മറന്നിട്ടില്ല.എന്താ ഉദ്ദേശം...?”
ഞാന്‍ ഒന്നും മിണ്ടിയില്ല. ഡി വി ഡി പ്ലെയര്‍ ശരിയാകുന്നില്ല എന്നുറപ്പായപ്പോള്‍ മോന്‍ കരയാന്‍ തുടങ്ങി. പലതും പറഞ്ഞ് അവനെ ആശ്വസിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. ഒടുവില്‍ ഒരു പരീക്ഷണം നടത്തിയത് വിജയിച്ചു:
“നമുക്ക് പുഴയോരത്ത് നടക്കാന്‍ പോകാം...”
അവന് അത്യധികം സന്തോഷമുള്ള ഒരു കാര്യമായിരുന്നു അത്.
നേരം ഇരുട്ടിയിരുന്നു. എങ്കിലും ആവോളം ശുദ്ധവായു ശ്വസിച്ചുകൊണ്ടുള്ള ആ നടത്തം എന്നെ ഒരു റൊമാന്റിക് മൂഡിലാക്കി. നിലാവുണ്ട്. ആകാശം നിറയെ നക്ഷത്രങ്ങളും.ദൂരെയൊരു ബംഗ്ലാവില്‍ ക്രിസ്മസ് വിളക്കുകള്‍ കെട്ടി തൂക്കി ഇട്ടിരിയ്ക്കുന്നത് പോലെ തോന്നി. ആകാശത്തിലേയ്ക്ക് കൈ ചൂണ്ടി മോന്‍ ചോദിച്ചു:
“അഛാ.. ഈ നക്ഷത്രങ്ങള്‍ താഴെ വീഴാത്തത് എന്തുകൊണ്ടാണ്...?”
ആകർഷണ വികർഷണ നിയമങ്ങള്‍ പണ്ട് പട്ടപ്പാക്കരന്‍ സാറ് പടിപ്പിച്ചിട്ടുള്ളതാണ്. അതൊക്കെ ലെവന് പറഞ്ഞുകൊടുക്കാന്‍ പോയാല്‍ കുരുത്തംകെട്ട നൂറു സംശയങ്ങള്‍ ചോദിയ്ക്കും. ഈ റൊമാന്റിക് മൂഡ്‌ മാറി ഞാന്‍ വയലന്റാകാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നുണ്ട്.
അതിനിടകൊടുക്കാതിരിയ്ക്കാന്‍ ഞാന്‍ ഒരു റെഡി മെയ്ഡ് ഉത്തരം പറഞ്ഞു.
“ഈ നക്ഷത്രങ്ങള്‍ ദൈവത്തിന്റെ വീടിനു ചുറ്റും വള്ളിയില്‍ കെട്ടി തൂക്കി ഇട്ടിരിക്കുകയാണ്...”
ഉടന്‍ വന്നു മറുപടി:
“ഒരു കത്തിയും കൊണ്ട് പോയാല്‍ ആ വള്ളികള്‍ മുറിച്ച് വിടാമായിരുന്നു. ആ നക്ഷത്രങ്ങള്‍ നിലത്ത് വീണാല്‍ എന്ത് ഭംഗിയായിരിക്കും, അല്ലേ...”
മറുത്തെന്തെന്കിലും പറയുന്നത് അവന്റെ് കക്ഷത്തില്‍ തല വച്ചുകൊടുക്കുന്നതിനു തുല്യമായിരുന്നു. അതുകൊണ്ട് ഞാന്‍ തല കുലുക്കി സമ്മതിച്ചു.
അപ്പോള്‍ എന്റെ മനസ്സ് നിറയെ സീനിയര്‍ ആർട്ടിസ്റ്റുകളും ജൂനിയര്‍ ആർട്ടിസ്റ്റുകളും മാത്രമായിരുന്നു. സൂപ്പര്‍ സ്ടാറുകളെക്കുറിച്ചു ഒന്നും ഓർമ്മിച്ചതേയില്ല.!

(തുടർന്നു വായിയ്ക്കുക)

കയ്യെത്തും ദൂരത്ത്…ഭാഗം 1 (In a Reachable Distance...Part 1)

ചിന്താമണി
 ഇതാ, വേറിട്ട ഒരു ഭാഷ !!!  ഈ ഭാഷയുടെ പ്രത്യേകതകൾ രണ്ടാണ്. ഒന്ന്, പഠിപ്പിയ്ക്കുന്ന അദ്ധ്യാപകർ ആരും ഇല്ല. രണ്ട്, ഈ ഭാഷയുടെ നിയമങ്ങൾ പ്രതിപാദിയ്ക്കുന്ന പുസ്തകങ്ങളും ഇല്ല.അക്ഷരങ്ങളും വാക്കുകളും വ്യാകരണവും അല്ല ആദ്യം പഠിപ്പിയ്ക്കുന്നത്. എനിയ്ക്ക്‌ ഈ അവധിക്കാലം കഴിഞ്ഞു മടങ്ങുമ്പോൾ ഇത്തരമൊരു ഭാഷയെക്കുറിച്ച് ഒരു ക്ളൂ കിട്ടി. അത് നിങ്ങളുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നു. നിമിത്തം, നിയോഗം, ലക്ഷണം, മുഹൂർത്തം, എന്നൊക്കെ കേക്കുന്നത് തന്നെ വെറുപ്പായിരുന്നു, ഒരു കാലത്ത്. അന്നൊക്കെ, കൂർത്ത  വക്കുകളും മൂലകളും ഉള്ള ഒരു പരുക്കൻ പാറക്കല്ല് പോലെയായിരുന്നു മനസ്സ്. നാല്പതു വർഷത്തോളം നീണ്ട ജീവപ്രവാഹത്തിനൊടുവിൽ അതൊരു മിനുമിനുത്ത വെള്ളാരംകല്ലായി. അനാദികാലം മുതൽ ആളുകൾ  തേടിക്കൊണ്ടിരുന്ന ചിന്താമണി പോലുള്ള ഒരു കല്ല്‌! ഇന്നിപ്പോൾ ഞാൻ ഒരു വിശ്വാസി ആണ്. പലതും കണ്ണടച്ച് വിശ്വസിയ്ക്കാൻ ഇപ്പോൾ പ്രയാസ്സമില്ല. ഈ മായിക പ്രപഞ്ചത്തിൽ  സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന എല്ലാ കാര്യങ്ങളുടെയും യുക്തി കണ്ടെത്തണമെന്ന് ശഠിയ്ക്കാറില്ല. നിമിത്തം, നിയോഗം, ലക്ഷണം, മുഹൂർത്തം , എന്നൊക്കെ പറഞ്ഞാൽ കുറച്ചൊക്കെ മനസ്സിലാക്കാൻ സാധിയ്ക്കുന്നുണ്ട്. വാക്കുകളില്ലാത്ത ഒരു ഭാഷയിലെ ചിഹ്നങ്ങളാണ് ഇവ.
പ്രകൃതിയുടെ ഭാഷ എന്നോ, ദൈവത്തിന്റെ ഭാഷ എന്നോ നമുക്കിതിനെ വിളിയ്ക്കാം. ഈ ഭാഷ ഏതൊരാൾക്കും   സ്വായത്തമാക്കാൻ പറ്റുമോ..? പറ്റുമായിരിയ്ക്കും. ഈ ഭാഷയിൽ ആശയവിനിമയം നടത്തുമ്പോൾ വാക്കുകളും വ്യാകരണവും മറ്റും തീർത്തും അപ്രസക്തമാണ്. പക്ഷെ ഇതിൽ രസം പിടിപ്പിയ്ക്കുന്ന ഒരു വസ്തുതയുണ്ട്.  ഈ ഭാഷ വശമുള്ള ഓരോരുത്തർക്കും സ്വന്തമായ ഒരു പദസഞ്ചയവും വ്യാകരണ നിയമാവലികളും ഉണ്ടാകും. പക്ഷെ ഇവരൊക്കെയും പ്രക്രതിയുമായി സംവദിയ്ക്കുന്ന ആശയങ്ങൾ ഒരു കംപൈലർ ഉപയോഗിച്ച് അക്കാഡമിക്  ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്‌താൽ, എല്ലാത്തിന്റെയും കാതലായ കാര്യം ഒന്ന് തന്നെയായിരിയ്ക്കും. സന്തുലനം. പ്രപഞ്ചാവസ്തയുടെ സന്തുലനം. ബാലൻസ് ഓഫ് ദി നേച്ചർ...!
കൈ നനയാതെ മീൻ പിടിയ്ക്കാൻ പറ്റില്ലെന്ന് പണ്ടാരോ പറഞ്ഞുവച്ചു. ആദ്യമായി ഈ ആപ്തവാക്യത്തെ ചോദ്യം ചെയ്ത മനുഷ്യന്റെ  ചിന്തകളാവും പില്ക്കാലത്ത്‌ ചൂണ്ടയും നൂലും എന്ന ഉപകരണത്തിന്റെ കണ്ടുപിടുത്തതിലെയ്ക്കുള്ള വഴി തുറന്നത്. അക്കാഡമിക്  സമ്പ്രദായങ്ങളിലൂടെ ഒരു കാലത്തും എല്ലാ അറിവുകളും എല്ലാവർക്കും ലഭ്യമായിരുന്നില്ല. ഇന്നും ആ സ്ഥിതിയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഓരോരുത്തരും പ്രകൃതിയുടെ ഭാഷ വശമാക്കിയാൽ കൂടുതൽ കൂടുതൽ പ്രപഞ്ച നിയമങ്ങൾ മനസ്സിലാക്കാൻ പറ്റും. ഒരു തുടക്കക്കാരൻ ആദ്യം മനസ്സിലാക്കേണ്ടത് സുരക്ഷാ നിയമങ്ങളാണ്. സുര്ക്ഷാ നിയമങ്ങള്ക്ക്  വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ പ്രകൃതിയുടെ സന്തുലനാവസ്ഥയ്ക്ക്‌  തകരാറുണ്ടാക്കിയേക്കാവുന്ന പ്രവണതകൾ ഉണ്ടാകും. പ്രകൃതി സ്വയമേവ ആ പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കും. അപ്പോൾ വെള്ളപ്പൊക്കവും പേമാരിയും പകർച്ചവ്യാധികളും ഉണ്ടായി എന്ന് പറഞ്ഞു വേവലാതിപ്പെട്ടിട്ടു കാര്യമില്ല. പ്രപഞ്ചത്തെ സംബന്ധിച്ചിടത്തോളം നാം ജീവിയ്ക്കുന്ന ഈ ഭൂമി, മരുഭൂമിയിലെ ഒരു കുഞ്ഞു മണൽത്തരിയേക്കാൾ എത്രയോ ചെറുതാണ്. ചെറിയൊരു സർജറി ചെയ്യുന്ന ലാഘവത്തോടെ ചിലപ്പോൾ ഈ കുഞ്ഞു ഭൂഗോളത്തെ കരിച്ചു കളഞ്ഞാലും അത്ഭുതമില്ല. അത്ഭുതപ്പെടാൻ  അപ്പോൾ നമ്മളൊക്കെ എവിടെയായിരിയ്ക്കും, അല്ലേ..?
ഇതൊക്കെ വായിച്ചു ഭയപ്പെടേണ്ട.  എവെരിതിംഗ് ഈസ്‌ ടെയ്ക്ക കെയർ ഓഫ്. ഈ സിസ്റ്റം
പലർക്കും  ഇന്നുവരെ ചിന്തിയ്ക്കുവാൻ പോലും സാധിയ്ക്കാത്തത്ര പെർഫെക്റ്റ്‌ ആണ്.  ഓരോരുത്തർക്കും അവരവരുടെ നിയോഗങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും തിരിച്ചറിയാതെയും ഇവിടെ ജീവിയ്ക്കാം. തിരിച്ചറിയുന്നവർ ഓരോ നിമിഷവും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കും. അത്ര തന്നെ !
അല്ലാത്തവർ പലതരം മാനസ്സികസമ്മർദ്ദങ്ങൾക്ക്  വിധേയരായി ചിലപ്പോൾ  പ്രാണൻ പോലും വെടിഞ്ഞേക്കാം. അതുകൊണ്ടൊന്നും ഒരു കുഴപ്പവും ഇല്ല. ഈ ഭൂമിയിൽ അവർക്കുണ്ടായിരുന്ന ദൌത്യം
പൂർത്തിയായി എന്ന് കരുതിയാൽ മതി. മനസ്സിനെ ശാന്തമാക്കി നിർത്തിയിട്ട് ഒരു വർത്തമാന പത്രമെടുത്ത് നിവർത്തി  നോക്കൂ. എത്രയെത്ര ജനനങ്ങൾ മരണങ്ങൾ മംഗളകർമ്മങ്ങൾ അംഗീകാരങ്ങൾ...! സ്നേഹത്തിന്റെയും വിദ്വേഷത്തിന്റെയും ചതിയുടെയും വഞ്ചനയുടെയും യുദ്ധങ്ങളുടെയും കഥകൾ. പ്രകൃതിയുടെ വിവിധ അവസ്തകളേക്കുറിച്ചുള്ള വർണ്ണനകൾ. രാഷ്ട്രീയ സാമൂഹിക കലാ കായിക രംഗത്തുള്ളവർ നവ രസങ്ങളും പ്രകടിപ്പിച്ചു നില്ക്കുന്ന ചിത്രങ്ങൾ. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ കുതിച്ചുചാട്ടത്തിന്റെ കണക്കുകൾ, അഴിമതികളുടെയും പീഡനങ്ങളുടെയും  വാഹനാപകടങ്ങളുടെയും പ്രകൃതിക്ഷോഭങ്ങളുടെയും സചിത്ര ലേഘനങ്ങൾ, പരസ്പര വിരുദ്ധമായി തോന്നാവുന്ന പലതരം ആഹ്വാനങ്ങൾ, പ്രക്ഷോഭങ്ങൾ.യുക്തിവാദികളും ആല്മീയവാദികളും തമ്മിൽ നടക്കുന്ന വാദപ്രതിവാദങ്ങൾ, എന്ന് വേണ്ട, സ്വതന്ത്രമായി ചിന്തിയ്ക്കുന്ന ഏതൊരാളിലും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന ധാരാളം വർത്തമാനങ്ങൾ നമുക്കവിടെ കാണാൻ കഴിയും.
ഇതൊക്കെ വായിച്ചു  ഭയപ്പെടേണ്ട.  എവെരിതിംഗ് ഈസ്‌  ടെയ്ക്കൺ കെയർ ഓഫ്. ഈ സിസ്റ്റം പലർക്കും  ഇന്നുവരെ ചിന്തിയ്ക്കുവാൻ പോലും സാധിയ്ക്കാത്തത്ര പെർഫെക്റ്റ്‌ ആണ്. 
ഓരോരുത്തർക്കും അവരവരുടെ നിയോഗങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും തിരിച്ചറിയാതെയും ഇവിടെ ജീവിയ്ക്കാം. തിരിച്ചറിയുന്നവർ ഓരോ നിമിഷവും പരമാനന്ദം അനുഭവിച്ചുകൊണ്ടിരിയ്ക്കും. 
(തുടർന്നു വായിയ്ക്കുക)

20.11.11

ദൃശ്യങ്ങളുടെ പിന്നാമ്പുറങ്ങൾ ( The Power Ring )

ശിവനും പാർവ്വതിയുംകൂടി നടക്കാൻ പോകുമ്പോൾ, ശിവൻ പാർവ്വതിയുടെ ഇടത്തേ കയ്യിൽ കൈ കോർക്കുമോ, അതോ വലത്തേക്കയ്യിൽ കൈ കോർക്കുമോ ? ഭാരതീയ ദർശനത്തിൽ, ഭാര്യയെ ഭർത്താവിന്റെ വാമഭാഗം എന്നു വിശേഷിപ്പിയ്ക്കാറുണ്ട്. വാമഭാഗം എന്നാൽ, ഇടതുഭാഗം എന്നർദ്ധം. അർദ്ധനാരീശ്വരസൻകല്പവും, ശൻകരനാരായണ സൻകല്പവും ഈ ദർശനവുമായി ബന്ധപ്പെട്ടു കിടക്കുന്നു.അതുപോലെ, വിവാഹമോതിരം അണിയുന്നതിനേക്കുറിച്ചും ചില ഇടതുപക്ഷ,വലതുപക്ഷ ധാരണകൾ ഉണ്ട്. തള്ളവിരൽ ഒന്ന് എന്ന് എണ്ണിയാൽ, നാലാമത്തെ വിരൽ ആണ് മോതിരവിരൽ.വധു തന്റെ ഇടത്തേ കയ്യിലെ മോതിരവിരലിലും, വരൻ തന്റെ വലത്തേകയ്യിലേ മോതിരവിരലിലും ആണ് വിവാഹമോതിരം അണിയുന്നത്. ഇവിടെ കൊടുത്തിരിയ്ക്കുന്ന ഇമേജിൽ വരന്റെയും വധുവിന്റെയും പിന്നാമ്പുറങ്ങൾ ആണ് നമ്മൾ കാണുന്നത്.ഇവർ കോർത്തുപിടിച്ചിരിയ്ക്കുന്നത്, വിവാഹമോതിരം അണിഞ്ഞ കൈകൾ തന്നെ.
ഈ ദൃശ്യത്തിൽ, വധു, വരന്റെ വാമഭാഗത്ത് അല്ല നിൽക്കുന്നത്.എന്നാൽ ഇങ്ങനെ നടക്കുമ്പോൾ, ഇവരുടെ വിവാഹമോതിരം മധ്യരേഖയോട് അടുത്തു നിൽക്കുന്നു.തൊട്ടടുത്ത് കാണിച്ചിരിയ്ക്കുന്നത്, ശിവന്റെ വാമഭാഗത്ത് പാർവ്വതി നിലകൊള്ളുന്ന ചിത്രമാണ്. ഈ നിലനിൽപ്പിൽ, ഇവരുടെ വിവാഹമോതിരം ധരിയ്ക്കേണ്ട കൈകൾ, മധ്യരേഖയിൽ നിന്നും അകന്നു നിൽക്കുന്നു. അതായത്, ശിവന്റെ ഇടതുഭാഗവും, പാർവ്വതിയുടെ വലതുഭാഗവും ചേർന്നിരിയ്ക്കുന്നു.
ഇതിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്…?

Options ഉണ്ട്;

1) ഇതെഴുതിയ ആൾക്ക് തലയ്ക്കു നല്ല സുഖമില്ല.
2) ഭാര്യയോടൊപ്പം നടക്കാൻ പോകുമ്പോൾ വിവാഹമോതിരം ഇട്ട കൈകൾ കോർത്തു പിടിയ്ക്കുകയും, ഔപചാരികമായി ഇരിയ്ക്കുമ്പോൾ ഈ കൈകൾ പരമാവധി അകലത്തിൽ നിർത്തുകയും ചെയ്യുക.
3) ദൃശ്യങ്ങൾ പലപ്പോഴും തലച്ചോറിനെ കളിയാക്കുന്നു; അല്ലെൻകിൽ മിന്നുന്നതെല്ലാം പൊന്നല്ല.

11.11.11

ഞാൻ ഞാൻ ഞാൻ എന്ന ഭാവങ്ങൾ…( I Core Systems)

നമ്മുടെ ഓരോരോ അസൌകര്യങ്ങൾക്കിടയിലും നമുക്കായി ഓരോ സൌകര്യങ്ങള് ഒളിഞ്ഞുകിടപ്പുണ്ട്. ഒരോ വിമർശനങ്ങൾക്കിടയിലും ഒരോ അംഗീകാരങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. യധാർദ്ധത്തിൽ എല്ലാ വ്യവഹാരങളിലും ഇങ്ങനെ ഒരു വൈരുദ്ധ്യം നിലനിൽക്കുന്നുണ്ടോ? വൈരുദ്ധ്യാത്മക ഭൌതിക വാദത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്നല്ലാതെ കൂടുതല് ഒന്നും അറിയില്ല. പക്ഷെ, ഒരുകാര്യം തീർച്ചയാണ്. ഓരോരോ അസൌകര്യങ്ങൾക്കിടയിലും ഓരോ സൌകര്യങ്ങള് ഒളിഞ്ഞുകിടപ്പുണ്ട്. നാല്പതു വർഷത്തെ ജീവിതം നൽകിയ അറിവുകൾ ആണ് ഇങ്ങനെ ചിന്തിയ്ക്കുവാൻ പ്രേരിപ്പിച്ചത്.
“ഞാൻ ഞാൻ ഞാൻ എന്ന ഭാവ“ങ്ങളെക്കുറിച്ചാണ്, പറഞ്ഞുവരുന്നത്. ഈ ഭാവം അഹംബോധത്തെ സൂചിപ്പിയ്ക്കുന്നു.
അഹംബോധമില്ലാതെ ഒരു സാധരണ മനുഷ്യനു ജീവിയ്ക്കുവാൻ സാധിയ്ക്കുമോ ? ഇല്ല, എന്നാണ് എന്റെ പക്ഷം. എന്നാൽ, ഈ അഹംബോധം അതിരുകടന്ന്, എനിയ്ക്കു ശേഷം പ്രളയം എന്ന ലൈനിൽ ചിന്തിക്കുമ്പൊഴാണ് അപകടം. അഹംബോധം തീർത്തും ഇല്ലാത്ത അവസ്ഥ, ഒരുതരം നിസ്സംഗതയുടേതാണ്. ഈ അവസ്ഥ പ്രാപിയ്ക്കുന്നവരെ നാം സന്ന്യാസി എന്നു വിളിയ്ക്കുന്നു. എന്നേപ്പോലെ പലരും ചെയ്തുവരുന്ന സാമൂഹ്യ ജീവിതം സാധാരണക്കാരുടെ ജീവിതമാണ്. സാധാരണക്കാരന്, പല അവസരങ്ങളിലും ജീവിയ്ക്കാന് , കുറച്ച് അഹംബോധമൊക്കെ വേണം. എന്ന് വച്ചാല്, ഈ “ഞാൻ ഞാൻ ഞാൻ എന്ന ഭാവം” തീർത്തും അങ്ങട് ഉപേക്ഷിയ്ക്കേണ്ട എന്ന് സാരം. അല്പം ഈഗോ ചേർന്ന ഈ ജീവിതത്തെ നമുക്ക് “e life” എന്നു വിളിയ്ക്കാം; ചുമ്മാ, ഒരു തമാശയ്ക്ക്. അതിനൊടൊപ്പം, ഈ സമ്പ്രദായത്തെ നമുക്ക് “ I Core Systems “ എന്നു വിളിച്ചാലോ.? ഒരു പേരില് എന്തിരിയ്ക്കുന്നു എന്നാവും. പേരില് പലതും ഇരിയ്ക്കുന്നു; ഒരോ വ്യക്തികളുടെയും പേരുകള് വെറും ഒരു യാദൃശ്ചികത അല്ല. പേരുകളില് നിഗൂഡമായ ചില സത്യങ്ങള് ഒളിഞ്ഞു കിടപ്പുണ്ട്. ഇതിനിക്കുറിച്ചാവാം അടുത്ത പൊസ്റ്റിങ്ങ്.

9.11.11

ജ്യോതിര്‍ഗമയന്‍ ( Jyothirgamayan )

മിണ്ടാനും പറയാനും ഒന്നും ആരെയും കാണാത്ത അവസ്ഥയില്‍ അതിജീവനത്തിനായി മനസ്സിന്റെ വാതായനങ്ങള്‍ തുറന്നിടണം. അരും കേള്‍ക്കുന്നില്ലെങ്കില്‍പോലും എല്ലാം പറഞ്ഞു തീര്‍ക്കണ്ടത് മാനസ്സികാരോഗ്യം നിലനിര്‍ത്താന്‍ അവശ്യം ആവശ്യമാണ്. ഇതാണ് ; അതിജീവനത്തിന്റെ അത്യന്താധുനിക മാര്‍ഗമെന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു. ഗത്യന്തരമില്ലാതെ ചെയ്യുന്ന ഇത്തരം; സ്വകാര്യ ആല്മഗതങ്ങള്‍ , നിങ്ങള്‍ക്കു വേണമെങ്കില്‍ വായിച്ചോളൂ, ഒരു വിരോധവുമില്ല. മറിച്ചു, സന്തോഷമാണ്.

ബ്ളോഗായാല്‍ ഒരു പേര് വേണം, പെരിലൊരല്പം പൊരുള് വേണം എന്ന് കരുതി ഒരു മാതിരി പൊങ്ങച്ചം തോന്നുന്ന എല്ലാ മലയാളം വാക്കുകളും എഴുതി അവൈലബിള്‍ ആണോ എന്ന് നോക്കി. അതെല്ലാം ഇതിനോടകം ഓരോരുത്തര്‍ എടുത്തുകൊണ്ടുപോയി ഉപയോഗിച്ചുകൊണ്ടിരിയ്ക്കുന്നു.
“ജ്യോതിര്‍ഗമയ” ട്രൈ ചെയ്തു നോക്കി, കിട്ടിയില്ല. പിന്നെ, മനസ്സില്‍ വന്നത് ഇതാണ് ;“ ജ്യോതിര്‍ഗമയന്‍ “. ഇത് ഇംഗ്ളീഷിലും മലയാളത്തിലും എഴുതാനും ഓര്‍മ്മിയ്കാനും എളുപ്പമുള്ള ഒരു വാക്കായതുകൊണ്ട്, ഉറപ്പിയ്ക്കുന്നു; ജ്യോതിര്‍ഗമയന്‍ , എന്റെ സ്വന്തം വിചാരശാല.





Source: Exchange Rate